‘കമൽ ഹാസൻ അങ്ങനെയാകാൻ കാരണക്കാരൻ ഞാനാണ്’ ! എന്നെക്കാൾ 24 വയസിന് ഇളയതാണ് കമൽ ! ചാരുഹാസൻ പറയുന്നു !

മലയാളികൾക്ക് വളരെ പരിചിതമായ ഒരു കുടുംബമാണ് ഹാസൻ കുടുബം. പ്രശസ്ത മുതിർന്ന നടൻ ചാരുഹാസൻ, അദ്ദേഹത്തിന്റെ സഹോദരൻ കമൽ ഹാസനെയും മകൾ സുഹാസിനിയെയും മലയാളികൾക്ക് വളരെ പരിചിതമാണ്, ചാരുഹാസൻ മലയാള സിനിമകളിലും സജീവമായിരുന്നു, മമ്മൂട്ടിയുടെ പിതാവായി അദ്ദേഹം അഥർവ്വത്തിൽ അഭിനയിച്ചിരുന്നു. ആ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. അതുപോലെ കമൽ ഹാസനും സുഹാസിനിയും മലയാളികളുടെ പ്രിയ അഭിനേതാക്കളാണ്. ഇപ്പോഴിതാ ചാരുഹാസൻ മലയാള സിനിമയെ കുറിച്ചും തന്റെ സഹോദരനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ചാരുഹാസന്റെ വാക്കുകൾ ഇങ്ങനെ, ഇതിനുമുമ്പ് കൊച്ചിയിൽ വെച്ച് നടന്ന കൃതി പുസ്തകോത്സവത്തിലെ സംവാദത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.. മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് തമിഴ്നാട്ടുകാർ സിനിമാ തിയേറ്ററിൽ പോയപ്പോൾ മലയാളികൾ സ്കൂളിൽ പോയതാണ് കേരളത്തിൽ പ്രേംനസീറിനെപ്പോലെയുള്ള സിനിമാ താരങ്ങൾ മുഖ്യമന്ത്രിയാകാത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.അന്ന്  ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് തമിഴ്നാട്ടിൽ 3000 തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ഇതേസമയം ഇന്ത്യയിൽ മൊത്തം 10,​000 തിയേറ്ററുകറുളാണ് ഉണ്ടായിരുന്നുള്ളുവെന്നോർക്കണം.

അതായത് നമ്മുടെ  രാജ്യത്തെ 10 ശ,തമാനത്തോളം ജനങ്ങൾ മാത്രം ഉള്ള തമിഴ് നാട്ടിൽ  30 ശതമാനം തിയേറ്ററുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ ഇത് തന്നെ കൂടുതലാണ്. എന്നാൽ കേരളത്തിൽ ഭാഗ്യവശാൽ സ്കൂളുകളുണ്ടായിരുന്നത് കൊണ്ട് ഇവിടുത്തുകാർ കൂടുതൽ പേരും സ്‌കൂളിൽ പോയെന്നും ചാരുഹാസൻ വ്യക്തമാക്കി. തമിഴ് ജനങ്ങൾ കൂടുതലും വികാരത്തിനാണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. ഇന്ത്യയും പൊതുവായി വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാൽ മലയാളികൾ വിദ്യാസമ്പന്നരാണ്. അതുകൊണ്ടുതന്നെ അവർ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. തമിഴ്നാട്ടിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനം വളരെ വലുതാണെന്നും അദ്ദേഹം എടുത്ത് പറയുന്നു.

അതുപോലെ തന്റെ സഹോദരൻ കമൽ ഹാസൻ കൂടുതൽ നിരീശ്വരവാദിയാകാൻ പ്രധാന കാരണം ‌‌ഞാനാണ്. അവൻ എന്നെക്കാൾ 24 വയസിന് ഇളയതാണ്. അതുകൊണ്ട് ആ സ്വാധീനം വലുതായിരിക്കും. ഈശ്വരവിശ്വാസം കുട്ടിക്കാലം മുതലുള്ള സ്വാധീനങ്ങളുടെയും ബന്ധങ്ങളുടെയും ഫലമായിട്ട് ഉണ്ടാകുന്നതാണെന്നും ചാരുഹാസൻ പറഞ്ഞു. അതുപോലെ കമൽ ഒരിക്കലും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം പറയുന്നു. കർമ്മം കൊണ്ട് അവൻ ബ്രാഹ്മണൻ ആയതുകൊണ്ടാണ് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവൻ ഒരിക്കലും എത്തില്ലെന്ന് താൻ പറയുന്നതേ എന്നും അദ്ദേഹം പറയുന്നു. ഇത്രയും കാലം ഉണ്ടാക്കിവെച്ച പേര് നശിപ്പിക്കാനല്ലാതെ ഇതുകൊണ്ട് മറ്റൊരു ഗുണവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

അതുപോലെ മകൾ സുഹാസിനിയെ കുറിച്ച് അദ്ദേഹം പറയുന്നത്, സ്നേഹിക്കാൻ മാത്രം അറിയാവുന്ന മകൾ, ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്നവൾ, എല്ലാവരെയും ഒരുമിച്ച് നിർത്തുന്നത് അവളുടെ കഴിവാണ് എന്നും ആ കാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *