എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല, ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം ! വിമർശനങ്ങളോട് പ്രതികരിച്ച് രജനികാന്ത് !

രാമ ക്ഷേത്ര ഉത്‌ഘാടനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അതൊരു ചർച്ചാ വിഷയം തന്നെയാണ്, രാമ ക്ഷേത്ര ഉത്‌ഘാടനം ചടങ്ങിൽ പങ്കെടുത്ത രജനികാന്തിനെതിരെ വിമർശനം ഉയർന്നിരുന്നു, അന്ന് വമ്പൻ താര നിരയായിരുന്നു ചടങ്ങിൽ പങ്കെടുത്തത്, തമിഴ് സിനിമ രംഗത്തുനിന്നും രജനികാന്തും നടൻ ധനുഷും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്നെ വിമർശിച്ചവരോട് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിനെ വാക്കുകൾ ഇങ്ങനെ, , രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി. എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല. ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ നടൻ അല്ലു അർജുൻ, ഋഷഭ് ഷെട്ടി എന്നിവർ ജയ് ശ്രീറാം വിളിച്ചാണ് രംഗത്ത് വന്നത്, “ഇന്ത്യയ്‌ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്,” അല്ലു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഋഷഭ് ഷെട്ടി കുറിച്ചത് ഇങ്ങനെ, എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു. അയോദ്ധ്യയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയായ ശേഷം അദ്ദേഹം കുറിച്ചു. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഋഷഭിന്റെ വീട്ടിലും ആഘോഷങ്ങൾ നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികളുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ബാലരാമൻ തന്റെ മന്ദിരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ഞങ്ങളുടെ കുട്ടികളും’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. ബജ്‌രംഗ് ബലിയുടെ പതാകകൾ പിടിച്ചു നിൽക്കുന്ന മക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ കാണാം.

എന്നാൽ അതേസമയം പ്രാണ പ്രതിഷ്ഠ ചടങ്ങിനെ വിമർശിച്ച് രംഗത്ത് വന്നത് നടൻ കമൽ ഹാസൻ ആയിരുന്നു. അയോദ്ധ്യ പ്രാണപ്രതിഷ്ഠയില്‍ 30 വര്‍ഷം മുമ്പ് താന്‍ പറഞ്ഞ അതേ അഭിപ്രായമാണ് തനിക്ക് ഇപ്പോഴുമെന്ന് കമല്‍ ഹാസന്‍. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രാണപ്രതിഷ്ഠയെ കുറിച്ച് കമല്‍ ഹാസന്‍ പ്രതികരിച്ചത്. 1991 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തതില്‍ നടത്തിയ പ്രസ്താവനയാണ് കമല്‍ വീണ്ടും പരാമര്‍ശിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, തഞ്ചാവൂര്‍ ക്ഷേത്രവും വേളാങ്കണ്ണി പള്ളിയും തനിക്ക് ഒരുപോലെയാണെന്നും കമല്‍ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *