വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന് ! ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന് കൂടെ ! ജോയ് മാത്യു പറയുന്നു !
കഴിഞ്ഞ രണ്ടു ദിവസമായി സുരേഷ് ഗോപി ഏറെ വിമര്ശനങ്ങൾ നേരിടുകയാണ്. മാധ്യമപ്രവർത്തയോട് മോശമായി പെരുമാറി എന്ന കാരണത്താൽ ആണ് അദ്ദേഹത്തെ ഇപ്പോൾ ഏവരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്. സിനിമ രാഷ്ട്രീയ രംഗത്തുള്ള പലരും ഇവരെ വിമർശിച്ചും അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടൻ ജോയ് മാത്യു പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന് എന്നാണ് അദ്ദേഹം പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു . ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല.” സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം.
അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം. അതായിരിക്കും അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് . (ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു ) എന്നാണ് ജോയ് മാത്യു കുറിച്ചത്.
മാധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞിട്ടും അവർ നിയമ നടപടിക്ക് ഒരുങ്ങുകയാണ്, 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്.
Leave a Reply