ഒരേ സമയം ആറ് നടിമാരുമായി കമൽ ഹാസൻ പ്രണയത്തിലായിരുന്നു ! ഇതൊക്കെ എങ്ങനെ മാനേജ് ചെയ്തു എന്ന് അറിയില്ല ! കുട്ടി പത്മിനി പറയുന്നു !

ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് നടൻ കമൽ ഹാസൻ.  മലയാള സിനിമക്കും അദ്ദേഹം ഏറെ പരിചിതനാണ്. ഉലക നായകൻ എന്ന പേരിൽ അറിയപ്പെടുന്ന കമൽ ഹാസന്റെ വ്യക്തി ജീവിതം പക്ഷെ അത്ര വിജയകരമായിരുന്നില്ല. മൂന്ന് വിവാഹം കഴിച്ച അദ്ദേഹം ഇപ്പോൾ ഒറ്റക്കാണ് താമസം. നിരവധി ഗോസിപ്പുകൾക്ക് അദ്ദേഹം കാരണക്കാരനായിരുന്നു, നടിമാരുമായുള്ള പ്രണയങ്ങളും സിനിമകളിൽ മനപ്പൂർവം ആഡ് ചെയ്യുന്ന ചുംബന രംഗങ്ങളും എല്ലാം അദ്ദേഹത്തിന് ഏറെ ചീത്തപ്പേരുകളും നേടിക്കൊടുത്തു.

ഇപ്പോഴിതാ കമൽ ഹാസനെ കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് അവർ തുറന്ന് സംസാരിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ, തന്റെ സിനിമ ജീവിത്തിൽ ശ്രീവിദ്യയെപ്പോലെ സുന്ദരിയായ ഒരു നടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവളുടെ കണ്ണ് അത്രയും സുന്ദരമാണ്. അവൾ കമൽഹാസനോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആ സമയത്താണ് ശ്രീവിദ്യ കമൽഹാസനിൽ ആകൃഷ്ടയായത്.

അന്ന് കമലിനെ സ്നേഹിക്കാത്ത നടിമാർ ഇല്ലായിരുന്നു. അന്നത്തെ പല നടിമാരും കമലിന്റെ ആരാധികമാരായിരുന്നു. അതുപോലെ തന്നെ ശ്രീവിദ്യയും കമലിന്റെ പ്രകടനം കണ്ട് ഭ്രാന്തമായി അദ്ദേഹത്തെ പ്രണയിച്ചു. വർഷങ്ങൾക്ക് മുമ്പ് കമലിനൊപ്പം ഒരു തെലുങ്ക് സിനിമയിൽ ഞാൻ അഭിനയിക്കുമ്പോൾ കമൽ വാണി ഗണപതിയുമായി പ്രണയത്തിലായിരുന്നു. കൂടാതെ ഹിന്ദി നടി രേഖയുടെ പേരിനൊപ്പവും ഗോസിപ്പ് ഉണ്ടായിരുന്നു. ഇതെല്ലം അറിഞ്ഞപ്പോൾ ഞാൻ ശ്രീവിദ്യയോട് കമലിനോടുള്ള ആ പ്രണയം വേണ്ടാന്ന് പറഞ്ഞിരുന്നു. പക്ഷെ എന്റെ വാക്കുകൾ അവൾ കേട്ടിരുന്നില്ല.

ആ സമയത്ത് കമൽ ഏകദേശം ഒരു ആറ് നടിമാരുമായി പ്രണയത്തിൽ ആയിരുന്നു, നടി രേഖ, ജയാ സുധ, വാണി ഗണപതി പിന്നെ മറ്റു രണ്ടു നടിമാരും, ഇവരെ എല്ലാവരെയും എങ്ങനെ മാനേജ് ചെയ്തെന്ന് അറിയില്ല. അതുകൊണ്ടായിരിക്കാം സകലകലാവല്ലഭൻ എന്ന പേര് കിട്ടിയതെന്നും കുട്ടി പത്മിനി തമാശയായി പറഞ്ഞു. കമൽ, വാണി ഗണപതിയെ വിവാഹം കഴിച്ചതിന് ശേഷം ശ്രീവിദ്യ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ആ ആഘാതത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാതെ അവർ ഒരുപാട് പ്രയാസപ്പെട്ടു. ഈ സമയത്താണ് ശ്രീവിദ്യ ജോർജിനെ വിവാഹം ചെയ്തത്. ജോർജുമായുള്ള ജീവിതവും ശ്രീവിദ്യക്ക് ഒരു നരകമായിരുന്നു. അങ്ങനെ അതും ഒഴിഞ്ഞു.

ക്യാൻസർ ബാധ്യതയായി കഴിഞ്ഞ അവസാന നാളുകളിൽ അവർക്ക് കമൽ ഹാസനെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, അതറിഞ്ഞ് അദ്ദേഹം അവിടെ പോകുകയും, തമ്മിൽ ഒരുപാട് നേരം സംസാരിക്കുകയും ചെയ്തിരുന്നു എന്നും പത്മിനി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *