പ്രധാനമന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്? വിമർശിച്ച് പ്രകാശ് രാജ് !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് പ്രകാശ് രാജ്, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം തന്റെ ശക്തമായ അഭിപ്രായങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന ആളുകൂടിയാണ്, അത്തരത്തിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ രാമ ക്ഷേത്ര ഉത്ഘടനത്തെ ആസ്പദമാക്കി  പ്രകാശ് രാജ് നടത്തിയ പ്രസംഗത്തിലെ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് പ്രകാശ് രാജ് സംസാരിച്ചത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെയും നിങ്ങളുടേയും വീടായ പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും ക്ഷേത്രത്തിലേത് പോലെ പൂജകള്‍ നടന്ന രാജ്യത്ത്, പ്രധാനമന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്..  രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. നിശ്ശബ്ദരായിരുന്നവര്‍ക്ക് ചരിത്രം മാപ്പ് തരില്ല. അതേസമയം എന്നെ പോലെ ഉള്ളവർക്ക്  സംസാരിക്കാന്‍ ഒരു  വേദി ലഭിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഇവിടെ എന്നെ കേള്‍ക്കാനും സംവദിക്കാനും വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവുമുണ്ട്.

ഈ ലോകത്ത് ഒരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ല. ഒന്നിച്ചുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യം. മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അത് അവരുടെ പ്രശ്നം മാത്രമായി കാണാതെ, ഒരു സ്ഥലത്തെ പ്രശ്നമായി കാണാതെ രാജ്യത്തിന്റെ പ്രശ്നമായി കാണണം, മനുഷ്യന്റെ ദുഃഖമായി കാണണം.

അതുപോലെ ഇന്ന് ഞാൻ  ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ കാരണം കേരളത്തിലെ രാഷ്ട്രീയത്തില്‍ ദൈവം ഇല്ല എന്നതു തന്നെയാണ്. ജനാധിപത്യം എന്നത് നമ്മുടെ സ്വപ്നമായിരുന്നു, എന്നാലിന്ന് നമ്മുടെ രാജ്യം പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നു. പണ്ട് ഉണ്ടായിരുന്ന ജാതിവ്യസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക്,  എന്നും  പ്രകാശ് രാജ് പറയുന്നു.  പ്രകാശ് രാജിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്. ഇതിന് മുമ്പും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജനേയും പാർട്ടിയെയും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *