ഒരു വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരൻ വിശന്ന് വലഞ്ഞിരുന്ന എന്റെ അരികിലേക്ക് വന്ന് ആ ഭക്ഷണപ്പൊതി എനിക്ക് വെച്ച് നീട്ടി ! മറക്കാൻ കഴിയില്ല ഒരിക്കലൂം ! മണിയൻ പിള്ള രാജു പറയുന്നു !

മലയാള സിനിമ ലോകത്ത് നടൻ സുരേഷ് ഗോപിക്ക് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹത്തെ കുറിച്ച് ഏവർക്കും വളരെ നല്ല അഭിപ്രായമാണ് ഉള്ളത്, ഇപ്പോഴതാ സുരേഷ് ഗോപിയെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, സിനിമ തിരക്കിനിടെയാണ് താൻ സുരേഷ് ഗോപിയെ ആദ്യമായി  പരിചയപ്പെടുന്നത്. കൊല്ലത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. രാവിലെ ഷൂട്ട് തീരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. മദ്രാസ് മെയിലിലെ  യാത്രക്കിടെയാണ് ഞാൻ  സുരേഷിനെ കാണുന്നത്. ട്രെയിനിൽ ഭക്ഷണം ഒന്നും ലഭിക്കാതെ ആകെ വിശന്ന് തളർന്ന്  ഇരിക്കുന്ന എന്റെ അരികിലേക്ക് ഒരു വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ കയറിവന്നു.

അയാൾ തന്നെ പരിചയപ്പെടുത്തി എന്റെ പേര് സുരേഷ് ഗോപി, എന്നാണ് ലാലിൻറെ ചിത്രം  രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി പോകുകയാണ് എന്ന് പറഞ്ഞു. പക്ഷെ സംസാരിക്കുന്നതിനിടെ എന്റെ കൈ വിറകുനത് സുരേഷ് കണ്ടു, കാര്യം തിരക്കിയപ്പോൾ ഞാൻ പറഞ്ഞു. ആ നിമിഷം തന്നെ തനറെ കൈയിൽ ഉണ്ടായിരുന്ന ഭക്ഷണ പൊതി അദ്ദേഹം  എനിക്ക് വെച്ച് നീട്ടി. അമ്മ വൈകുന്നേരം എനിക്ക് കഴിക്കാൻ തന്നു വിട്ടതാണ് എന്നും ഇനി വൈകുന്നേരം നമുക്ക് ഒരുമിച്ച്  പുറത്തുനിന്ന് എന്തെങ്കിലും കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിശന്ന് വലഞ്ഞിരുന്ന ഞാൻ പെട്ടെന്ന് തന്നെ ആ ഭക്ഷണപ്പൊതി വാങ്ങി കഴിച്ചു, അതിൽ ചപ്പാത്തിയും ആടിന്റെ ബ്രെയിൻ കൊണ്ടുള്ള ഫ്രൈയും ആയിരുന്നു.  അദ്ദേഹത്തോട് അന്ന് തുടങ്ങിയ അടുപ്പമാണ്. അതുപോലെ പള്ളിപ്പുറം എന്ന സ്ഥലത്ത് വെച്ചാണ് സുരേഷിന്റെ മകൾ ലക്ഷ്മി  മ,ര,ണ,പെടുന്നത്. കാർ അപകടത്തിൽ  തലക്ക് ഏറ്റ ക്ഷതമായിരുന്നു മ,ര,ണ കാരണം. ആ കുഞ്ഞിനെ കണ്ടാൽ അവൾ  ഉറങ്ങി കിടക്കുന്ന ആണെന്നെ തോന്നുകയുള്ളൂ. ഒരുമുറിവുകളും ഇല്ലയിരുന്നു. ആ കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ട മഞ്ഞ ഫ്രോക്കും വാങ്ങിയാണ് ഞാൻ തിരുവന്തപുരം മെഡിക്കൽ കോളജിലേക്ക്  പോകുന്നത്. ആ ഫ്രോക്കും ഇട്ടായിരുന്നു അവളെ കൊല്ലത്തേക്ക് കൊണ്ടുപോയത്.

മകളുടെ മ,ര,ണ ശേഷം അദ്ദേഹം പിന്നെ ഒരിക്കലും ബ്രെയിൻ ഫ്രൈ കഴിച്ചിട്ടില്ല. ഇനി ഒരിക്കലും കഴിക്കില്ലന്നും സുരേഷ് ഗോപി പറഞ്ഞതായി മണിയൻ പിള്ള രാജു പറയുന്നു. ആ മകളുടെ ഓർമകളിലാണ് സുരേഷ് ഗോപി ഇന്നും ജീവികുനത് , ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴി ഒരുപാട് പേർക്ക് സുരേഷ് സഹായം എത്തിക്കുണ്ടെന്നും മണിയൻപിള്ള രാജു പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *