ശബരീനാഥ്‌ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ! അച്ഛനെ തിരക്കി ഇരിക്കുന്ന ഒരു മകളുണ്ട് ആ വീട്ടിൽ ഇപ്പോഴും ! സാജൻ സൂര്യ ഓർമ്മകൾ പങ്കുവെക്കുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ധേയനായ നടനായിരുന്നു ശബരിനാഥ്. വളരെ അപ്രതീക്ഷിതമായി അദ്ദേഹം നമ്മളോട് വിട പറഞ്ഞത് 2020 സെപ്റ്റംബർ 17 നായിരുന്നു. ഒരു വർഷം കഴിഞ്ഞ് ഇപ്പോൾ ആ വേർപാട് രണ്ടാം വര്ഷത്തിക്കേക് കടക്കുന്നു. ഇന്നും ആ മുഖം നമ്മുടെ ഉള്ളിൽ നിന്ന് മാഞ്ഞിട്ടില്ല.വളരെ ആരോഗ്യ ദൃഢഗാത്രനായിരുന്ന ശബരിയുടെ വേർപാട് സുഹൃത്തുക്കൾക്ക് പോലും വിശ്വസിക്കാനായിരുന്നില്ല. അദ്ദേഹം തന്റെ കരിയറിൽ ചെരിതിരുന്നത് എല്ലാം വളരെ ബോൾഡായ കഥാപാത്രങ്ങൾ ആയിരുന്നു. ആരെയും ആകർഷിക്കുന്ന ചിരിയും രൂപവും ശരീരഭാഷയും ഗാംഭീര്യമുള്ള ശബ്ദവും എല്ലാം ശബരിനാഥിന്റെ പ്രത്യേകതകൾ ആയിരുന്നു. അദ്ദേഹം തന്റെ ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമീകരണത്തിലും ഫിറ്റ്നസിലും ഒക്കെ വളരെ ശ്രദ്ധാലുവായിരുന്ന ശബരിനാഥ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുക ആയിരുന്നു.

ശബരിയുടെ വളരെ അടുത്ത സുഹൃത്തും നടനുമായ സാജൻ സൂര്യ ഇന്നും ആ വേർപാടിന്റെ ദുഃഖത്തിൽ നിന്നും കരകയറിയിട്ടില്ല. എന്നത്തേയും പോലെ തന്റെ സുഹൃത്തിനെ കുറിച്ച് സാജൻ സൂര്യ പറഞ്ഞ ചില കാര്യങ്ങളാല്ന ഏവരിലും നൊമ്പരമുണർത്തുന്നത്. സാജന്റെ വാക്കുകൾ ഇങ്ങനെ, പഠനകാലത്തും അതുപോലെ അഭിനയ രംഗത്തും ഒരുമിച്ച് ഉണ്ടായിരുന്ന വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അതുകൊണ്ടുതന്നെ ശബരിയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനും ഉൾക്കൊള്ളാനും സാജൻ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. ശബരി മൺമറഞ്ഞു പോയതായി ഇപ്പോഴും താൻ വിശ്വസിക്കുന്നില്ല എന്നാണ് സാജൻ പറയുന്നത്.

സുഹൃത്തുക്കൾ ആയിരുന്നു എങ്കിലും ഒരുമിച്ച് വർക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല, ശേഷം നിർമ്മാല്യം’ എന്ന പരമ്പരയിലൂടെയാണ് അത് സാധിച്ചത്. ഇരു കുടുബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണ്. ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ജീവിതകാലം ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ട്. അതുപോലെ ശബരിയുടെ വിയോഗത്തിൽ നിന്നും അവന്റെ കുടുംബം പതിയെ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും മൂത്ത മകൾക്ക് അച്ഛന്റെ മരണം ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടെങ്കിലും പക്ഷെ ശബരിയുടെ ഇളയ മകൾ ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ ഇക്കാര്യങ്ങളൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ലെന്നും ഇടയ്ക്കിടെ അച്ഛനെ മകൾ തിരക്കാറുണ്ടെന്നും സാജൻ ഏറെ വേദനയോടെ പറയുന്നു. അവൻ ആശുപത്രിയിൽ വെച്ച് പോയി എന്ന വാർത്ത പറഞ്ഞുകൊണ്ട് വന്ന ഫോൺ കോൾ ജീവിതത്തിൽ ഏറ്റവും വലിയ ആഘാതം ഉണ്ടാക്കിയ ഒന്നാണെന്നും സാജൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *