ലാലു മോനാണോ അത്…! ആ മനുഷ്യൻ അവസാനമായി മോഹൻലാലിനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ! ലാൽ പോയില്ല ! വിമർശനം !

മലയാള സിനിമ ലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത നിർമ്മാതാവായിരുന്നു പി കെ ആർ പിള്ള, കഴിഞ്ഞ ദിവസം ഉണ്ടായ അദ്ദേഹത്തിന്റെ വേർപാടിൽ സിനിമ ഒന്നായി ദുഃഖം അറിയിച്ചിരുന്നു. മലയാള സിനിമക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ആളുകൂടിയായിരുന്ന അദ്ദേഹം വാർധക്യ സ​ഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പികെആറിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ഈ കുറിപ്പിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹം പറയുന്നത് ഇങ്ങനെ, പി കെ ആർ പിള്ളയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവസാനമായി മോഹൻലാലിനെ ഒന്ന് കാണുക എന്നത്, പക്ഷെ അദ്ദേഹത്തിന്റെ ആ ആഗ്രഹം അറിഞ്ഞിട്ടും മോഹൻലാൽ അത് സാധിച്ചുകൊടുത്തില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഓർമ്മകളെല്ലാം നശിച്ച് പോയിരുന്നു. ആകെപ്പാടെ ഭാര്യ രമയെ മാത്രമേ അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നുള്ളൂ. ‘വെപ്രാളം’ പിള്ള എന്നാണ് സിനിമാ ലോകത്ത് ആദ്ദേഹം അറിയപ്പെട്ടത്.

അദ്ദേഹം ആദ്യം ചെയ്ത സിനിമയുടെ പേരാണ് ‘വെപ്രാളം’ എന്നത്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ ലാലിൻറെ ‘ചിത്രം’ ആയിരുന്നു. അദ്ദേഹത്തിന് പേരും പ്രശസ്തിയും പണവും നേടിക്കൊടുത്ത സിനിമ. ആ സിനിമയുടെ നൂറാമത് ദിവസം ആഘോഷിക്കുന്ന സമയത്ത് പ്രിയ​ദർശന്റെ മോഹൻലാലിന്റെയും തോളിൽ കൈയിട്ട് പറഞ്ഞു ഇവർ രണ്ടും എന്റെ മക്കളാണെന്ന്. നൂറാം ദിവസം മോഹൻലാലിനും പ്രിയദർശനും മാരുതി കാർ കൊടുത്തു. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് 75000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും ടിവിയും വാങ്ങിക്കൊടുത്തു.

ആ ,മനുഷ്യൻ അങ്ങനെയാണ് സ്നേഹിച്ചാൽ ജീവനുംകൂടി നൽകും. അവസാന നിമിഷം പോലും ഈ സിനിമാക്കാർ ആരും അദ്ദേഹത്തെ തിരിഞ്ഞുപോലും നോക്കിയില്ല. ‘എറണാകുളത്തുള്ള രഞ്ജിനിക്ക് തൃശൂരുള്ള അദ്ദേഹത്തെ പോയി കാണാൻ തോന്നിയില്ല. വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് ആരെങ്കിലും ​ഗേറ്റ് തുറന്ന് അകത്തേക്ക് വന്നാൽ ഉടൻ അദ്ദേഹം ചോദിക്കും, ‘ആ വരുന്നത് ലാലു മോൻ ആണോ എന്ന്’. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒറ്റ ആ​ഗ്രഹമേ ഉണ്ടായിരുന്നുള്ള മോഹൻലാലിനെ അവസാനമായി കാണണമെന്ന്. ഈ വിഷയം എന്നോട് അദ്ദേഹത്തിന്റെ ഭാര്യ രമ പിള്ള സംസാരിച്ചു.

അങ്ങനെ ഈ കാര്യം പറഞ്ഞുകൊണ്ട് ഞാൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, ഇത് കണ്ട ബി ഉണ്ണികൃഷ്ണൻ വിവരം ലാലിനെ അറിയിച്ചു, പിള്ള സാറിന് ചികിത്സയ്ക്ക് എത്ര രൂപ വേണമെങ്കിലും കൊടുക്കാം എന്ന് പറയൂയെന്ന് ഉണ്ണികൃഷ്ണനോട് മോഹൻലാൽ പറഞ്ഞു. ഉണ്ണികൃഷ്ണൻ എന്നെ വിളിച്ച് സംസാരിച്ചു. ഞാൻ രമ പിള്ളയെ വിളിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് പത്ത് പൈസ വേണ്ടെ. കാണണം എന്ന ആ​ഗ്രഹം മാത്രമേ അദ്ദേഹത്തിനുള്ളൂ എന്ന്. ആ മനുഷ്യൻ മരിക്കുന്നത് വരെ ലാൽ പോയിട്ടില്ല.

ഒന്നും ഇല്ലങ്കിലും എറണാകുളത്ത് ലാലിന് സ്റ്റാർ ഹോട്ടലുണ്ട്, പിള്ള സാറിനെ അവിടേക്ക് കൊണ്ട് വരൂ, അവിടെ വെച്ച് കാണാമെന്ന് പറയാനുള്ള മനസ്സ് പോലും കാണിച്ചില്ല. രവി പിള്ളയുടെ മകന്റെ കല്യാണത്തിന് ഹെലികോപ്ടറിൽ വന്നിറങ്ങും. പക്ഷെ പികെർ പിള്ളയുടെ വീട്ടിൽ വന്ന് കാണാൻ പറ്റില്ല. അദ്ദേഹത്തെ പോയി കാണുന്നതിന് പകരം ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. അദ്ദേഹം പോസ്റ്റിടാൻ വേന്ദ്രനാണ്. വേണ്ടതും വേണ്ടാത്തതുമായ എന്തും പോസ്റ്റ് ചെയ്യും’ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ ഒരു കാര്യവും ആത്മാർത്ഥമല്ലെന്നും, വന്ന വഴികൾ മറക്കരുത് എന്നും അദ്ദേഹം ആരോപിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *