കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല, ഇവ രണ്ടുമില്ലാത്ത നാടും ഇല്ല ! ജാമ്യം കിട്ടിയ ശേഷം ഷിയാസ്‌ബി കരീം പ്രതികരിക്കുന്നു !

അഭിനയം, കൂടാതെ ടെലിവിഷൻ രംഗത്തും മോഡലിംഗ് രംഗത്തും  ഏറെ ശ്രദ്ധ നേടിയ ആളാണ് ഷിയാസ് കരീം.  ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിലും ഏറെ പ്രശസ്തനായ ഷിയാസ് കരീം പക്ഷെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഒരു യുവതി പീ,ഡ,ന പരാതി ഉന്നയിച്ചിരുന്നത് വലിയ വാർത്തയായി മാറിയിരുന്നു. പരാതി കൊടുത്തിരുന്നു എങ്കിലും ഷിയാസ് ആ സമയത്ത് വിദേശത്തായിരുന്നു, കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചാണ് ഷിയാസിനെ പിടികൂടിയത്. വൈകീട്ടോടെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

തനിക്കെതിരെ ആരോപണം വന്ന സമയം മുതൽ ഷിയാസ് താൻ നിരപരാധി ആണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു,ഇപ്പോഴിതാ അത്തരത്തിൽ ജ്യാമത്തിൽ ഇറങ്ങിയ ശേഷം ഷിയാസ് പങ്കുവെച്ച രണ്ടു പോസ്റ്റുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആദ്യത്തേത് ഒരഭിമുഖത്തിൽ സ്ത്രീകൾക്ക് എപ്പോഴും അവകാശം കിട്ടുന്നെന്നും അവർക്കുള്ള പ്രിവിലേജിനെ പറ്റിയും നടി സാധിക പറഞ്ഞ വിഡിയോയാണ്.

അതിൽ സാധിക പറയുന്നത് ഇങ്ങനെ,  ‘ആണിനോട് ദേഷ്യം തോന്നിയാൽ അവരെ ടാർഗെറ്റ് ചെയ്യുന്ന അവസ്ഥയുണ്ട്. സ്ത്രീകൾക്ക് പ്രിവിലേജ് ഉണ്ട്. സ്ത്രീ കേസ് കൊടുത്താൽ അപ്പോൾ തന്നെ ആണിനെ അറസ്റ്റ് ചെയ്യുന്ന പ്രിവിലേജുണ്ട്. എന്നാൽ പുരുഷൻമാർക്ക് അതിനുള്ള പ്രിവിലേജില്ല. ആ നിയമം യൂസ് ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. കാശ് തട്ടാനായെല്ലാം പലരും നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. എന്തിനാണ് അങ്ങനെ നിയമം. സ്ത്രീക്കും പുരുഷനും തുല്യ നിയമമാണ് വേണ്ടത്’. ഇത്തരത്തിൽ സ്ത്രീകൾക്കുള്ള നിയമങ്ങൾ എടുത്ത് മാറ്റണം  എന്നും സാധിക പറയുന്ന വിഡിയോയാണ് ഷിയാസ് ആദ്യം പങ്കുവച്ചത്. ‘ഇത് ശരിയാണ്’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്.

ശേഷം കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല. ഇവ രണ്ടുമില്ലാത്ത നാടും ഇല്ല. നമ്മൾ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക’. എന്ന രജനീകാന്തിന്റെ വാക്കുകളും പങ്കുവച്ചു. എന്നാൽ എല്ലാ വീഡിയോകൾക്കും ഷിയാസിനെ വിമർശിക്കുന്ന കമന്റുകളാണ് ലഭിക്കുന്നത്. പീഡന പരാതി വന്ന ശേഷമാണ് ഷിയാസ് തന്റെ വിവാഹ നിശ്ചയത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വെല്‍ക്കം ടു മൈ ലൈഫ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. രെഹ്‌ന യാണ് ഷിയാസിന്റെ ഭാവി വധു.

പരാതിക്കാരി ഷിയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്, ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മ,ര്‍,ദിച്ചു എന്നും  ഇതിനിടെ രണ്ടുതവണ ഗ,ര്‍ഭ,ഛി,ദ്രം നടത്തിയെന്നും പരാതിക്കാരി പറയുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ ശെരിവെക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ ജിംനേഷ്യത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. കേസിൽ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *