ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധമാണ് അവരെ കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത് ! ദേവസ്വം മന്ത്രിയോട് കെ.സുരേന്ദ്രന്‍!

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നു എന്ന് തുറന്ന് പറഞ്ഞത് ഇപ്പോഴും വലിയ വാർത്തയായി മാറുകയാണ്. ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങിനിടെ പൂജാരി വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്തു വച്ചു എന്നായിരുന്നു മന്ത്രി പറഞ്ഞത്.  ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയത്.

അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്.

അതിനി അവരുടെ സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധം. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തർക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാർ ഇതെല്ലാം ആചരിക്കുന്നത്.

അല്ലാതെ അവർക്കാർക്കും അയിത്തമില്ല. അവരെല്ലാം വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം എന്നും സുരേന്ദ്രൻ കുറിച്ചു.. അതേസമയം ഇത് ഏഴു മാസം മുമ്പ് ഉണ്ടായ ഈ സംഭവം മനപ്പൂർവ്വം മന്ത്രി ഇപ്പോൾ ഒരു വർത്തയാക്കിയതാണ് എന്നും ഇതിന്റെ പിറകെ മാധ്യമങ്ങൾ പോകുമ്പോൾ കരുവന്നൂർ വിഷയം ചർച്ച ചെയ്യാതെ പോകാനും വേണ്ടി പാർട്ടി അറിഞ്ഞു കളിച്ചതാണ് എന്നും കൃഷ്ണകുമാർ, ഹരീഷ് പേരടി എന്നിവരടക്കം  പലരും ഈ കാര്യം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *