നൂറു ശതമാനവും മോദിജിക്ക് ഒപ്പം, ഇസ്രായേലിന് ഒപ്പം ! ഞാൻ ഒരു ദേശസ്നേഹിയാണ് ! രാജ്യത്തിന് എന്ത് വന്നാലും അതെന്നെ ബാധിക്കും ! ഉണ്ണിയുടെ വാക്കുകൾ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിലുപരി ഉണ്ണി എപ്പോഴും തന്റെ മതത്തെയും വിശ്വാസത്തെയും മുറുകെ പിടിക്കുന്ന ആളുകൂടിയാണ്. അതുപോലെ തന്നെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഉണ്ണി മുകുന്ദൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ലോകം മുഴുവൻ സംസാരം ഇസ്രായേൽ പലസ്തീൻ യുദ്ധമാണ്, ഈ വിഷയത്തിൽ പലർക്കും പല അഭിപ്രായങ്ങളാണ്. ഇന്ത്യ ഇസ്രായേലിന് ഒപ്പമാണ് എന്ന് മോദിജി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തനിക്കും അതേ അഭിപ്രായമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ, നൂറു ശതമാനവും താൻ മോദിജിയെ പിന്തുണക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ ഇതിനു മുമ്പും ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരുന്നു തനിക്ക് ദേശസ്നേഹം അൽപ്പം കൂടുതലാണെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, താന്‍ വളരെ ദേശീയവാദിയായ ഒരാളാണ്. അതിന് രാഷ്ട്രീയ ബന്ധങ്ങളൊന്നും ഇല്ല. അതുകൊണ്ട് തനിക്ക് ചില കാര്യങ്ങള്‍ ഓകെ അല്ല, ചില കാര്യങ്ങള്‍ ഓകെ ആണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

എന്റെ രാജ്യത്തിനെതിരായി എന്ത് വന്നാലും തന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാൻ ഇനി തോക്ക് പിടിച്ച് നില്‍ക്കണം എന്നൊന്നും ഇല്ല. കൃത്യമായി നികുതി അടക്കുന്ന ഒരു പൗരന്‍ ആണ് ഞാൻ. രാജ്യത്തിന് എതിരെയുളള എന്തും തനിക്കും എതിരെയാണ്. അതാണ് എന്റെ രാഷ്ട്രീയം. അത് വലതുപക്ഷ രാഷ്ട്രീയമാണ് എന്ന് തോന്നുന്നുവെങ്കില്‍ തനിക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അതുപോലെ മോദിജിയെ താൻ ഒരുപാട് ആരാധിക്കുന്നു എന്നും അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഒരിക്കൽ ഒരു വേദിയിൽ വെച്ച് ഇരുവരും ഒരുമിച്ച് കണ്ടിരുന്നു, അന്ന് ഉണ്ണി കുറിച്ച വാക്കുകൾ ഇങ്ങനെ, അങ്ങ് എന്നോട് പ,റഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍ എന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.. എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദിജി സംസാരിച്ചു. അതുമാത്രമല്ല ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു എന്നും അദ്ദേഹം കുറിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *