‘ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 22 വർഷം’, എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, അച്ഛന്റെ ഓർമ ദിവസം വിനു പപ്പു പറയുന്നു !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ കലാകാരൻ, അദ്ദേഹത്തിന് പകരം വെക്കാൻ ഇനി ഒരിക്കലും മറ്റൊരാൾ ഉണ്ടാകില്ല, ചെറുതും വലുതുമായി അദ്ദേഹം നിറഞ്ഞാടിയ ഓരോ കഥാപത്രങ്ങൾ ഇന്നും നമ്മൾ മറന്നിട്ടില്ല, ഇപ്പൊ ശെരിയാക്കി താരം…. താമരശ്ശേരി ചുരം…, തുറക്കില്ലടാ പട്ടി…. പടച്ചോനെ കാത്തോളി  എന്ന് തുടങ്ങിയ  നൂറു കണക്കിന് ഡയലോഗുകൾ ഇന്നുത്തെ പുതു തലമുറക്ക് പോലും ആവേശമാണ്. കാലം കഴിയുംതോറും വീര്യം ഏറുന്ന വീഞ്ഞുപോലെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ.

ഇന്ന് ആ അനശ്വര കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം ആയിരിക്കുകയാണ്, അച്ഛന്റെ ഓർമയിൽ മകൻ വിനു പപ്പു കുറിപ്പ് പങ്കുവെച്ചിരുന്നു. അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇത്രയും വർഷം ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഇപ്പോഴും അച്ഛൻ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു, ലവ് യൂ അച്ഛാ… എന്നും അദ്ദേഹം കുറിച്ചു. നിരവധി താരങ്ങളാണ് വിനുവിന്റെ പോസ്റ്റിന് താഴേ കമന്റുകൾ ചെയ്ത് സ്നേഹം അറിയിച്ചത്.

പലപ്പോഴും അച്ഛനെ കുറിച്ച് പറഞ്ഞുകൊണ്ട് വിനു എത്തിയിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അച്ഛൻ വീട്ടിലേക്ക് കയറിവരുന്നത്  തന്നെ എടിയേ… എന്ന് വിളിച്ചുകൊണ്ടാണ്. ആ എടീ എന്റെ പെങ്ങൾ ബിന്ദുവാണ്, ചില സമയത്ത് ഞാനും അങ്ങനെ വിളിച്ച് വരുമ്പോൾ അവൾ പറയും നിനക്കും അച്ഛന്റെ അതേ ശബ്ദമെന്ന്. അതേപോലെ അച്ഛന്റെ ഭക്ഷണ രീതി അതുപോലെ എനിക്കും കിട്ടി, മീനില്ലാതെ എനിക്ക് ചോറ് ഇറങ്ങില്ല, ആ സ്വാഭാവം എന്റെ തലയിലും കയറിട്ടുണ്ട്.

പക്ഷെ ഒരിക്കലും  അച്ഛനെപ്പോലെ ഹ്യുമർ ചെയ്യാൻ കഴിയില്ല, തോർക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു ഭയമാണ്. കാരണം മറ്റുള്ളവർ അത് അച്ഛനെ വെച്ച് താരതമ്യം ചെയ്യും, അത് അവർക്ക് അച്ഛനോടുള്ള ഇഷ്ടം കൊണ്ടാണ്. വീട്ടിൽ എത്തിയാൽ അച്ഛനൊരു തനി വീട്ടുകാരനും നാട്ടുമ്പുറത്ത് കാരനുമാണ്. സത്യത്തിൽ സിനിമയിൽ യെത്തിയപ്പോഴാണ് അച്ഛന്റെ പേര് എത്രത്തോളം ഉണ്ടെന്നും. ഇത്രത്തോളം അംഗീകാരം അച്ഛന് ലഭിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നത്. ഒരു സുഹൃത്തിനെ കാണാനാണ് ഞാനും ഭാര്യയും കൂടി മുന്നറിയിപ്പ് എന്ന സിനിമയുടെ ലൊക്കേഷനിൽ പോകുന്നത്. അവിടെ അവർ എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ടുപോയി.

അദ്ദേഹം എന്നെ കണ്ട ഉടൻ തന്നെ  രഞ്ജി പണിക്കരിനോട്‌ എന്നെ മനസിലായോ എന്ന് ചോദിച്ചു, ഇല്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ മമ്മൂക്ക പരിചയപ്പെടുത്തി, അപ്പോൾ രഞ്ജിയേട്ടൻ ചേർത്ത് പിടിച്ച് വിസ്മയത്തോടെ കുറച്ചുനേരം എന്നെ തന്നെ നോക്കി നിന്നു, പിന്നെ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും അടുത്തേക്ക് കൊണ്ടുപോയി, ഒരുപാട് നാളത്തെ അടുപ്പമുള്ളത് പോലെയാണ് അദ്ദേഹം പെരുമാറിയത്. അച്ഛനുമായി അദ്ദേഹം വളരെ അടുപ്പമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം എന്നെ ഉറ്റുനോക്കിയത് അച്ഛനെ നോക്കുന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. അത് എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും ആണ്.

പിന്നെ മറ്റു ചിലർ പറയുന്നത് കേട്ടിട്ടുണ്ട് സിനിമക്കാരുടെ മക്കൾ കഷ്ടപ്പാടുകൾ ഒന്നും  അറിഞ്ഞിട്ടുണ്ടാവില്ല എന്ന് പക്ഷെ അതൊക്കെ വെറുതെയാണ്. ല്ലാ രീതിയിലുള്ള കഷ്ടപ്പാടുകളും നേരിട്ടിട്ടുണ്ട്, സാമ്പത്തികമായി ഇപ്പോഴും ഞാൻ നന്നായി സ്ട്രഗിൾ ചെയ്യുന്നുണ്ട്, കാലും നീട്ടിയിരുന്ന് സിനിമയിൽ ഞാൻ വെൽ സെറ്റിൽഡ് ആണെന്ന് ഒന്നും പറയാറായിട്ടില്ല, ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്, അതിന് ഒരുപാട് കഠിനാധ്വാനം ചെയ്താലേ നിലനിൽക്കാൻ കഴിയുകയുള്ളു എന്നും ബിനു പപ്പു പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *