അതുല്യ പ്രതിഭ ഓർമ്മയായിട്ട് 22 വർഷം ! ഇക്ക ഇനി സമ്പാദിച്ചിട്ട് പോകുമ്പൊ കൊണ്ടുപോവ്വാ ! അവര് പാവങ്ങളാ മോനെ ! ആ വാക്കുകൾ !

മലയാള സിനിമയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും വിസ്‌മയം തീർത്ത അതുല്യ പ്രതിഭയാണ് ബഹദൂർ. മലയാള സിനിമയിൽ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ തരം‌ഗം തന്നെ ബഹദൂർ സൃഷ്ടിച്ചു. നാടക വേദികളിൽ നിന്നുമാണ് അദ്ദേഹം സിനിമ രംഗത്തെത്തിയത്. ഒരുപാട് ജീവിത ദുരിതങ്ങൾ അനുഭവിച്ചു വളർന്ന അദ്ദേഹം ഉപജീവനത്തിനായി ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. ഒരു ബന്ധു വഴി നടൻ തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുക്കുന്നത്. ശേഷം ഒരുപാട് സിനിമകൾ ഹാസ്യനടനായി അദ്ദേഹം നിറഞ്ഞാടുകയായിരുന്നു.

നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഇന്നും ഒരു നോവായി നിൽക്കുന്ന ജോക്കർ എന്ന സിനിമയിലെ അബൂക്ക എന്ന കഥാപാത്രം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രവും.  കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം 2000 മെയ് 22 നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ജോക്കറിന്റെ സംവിധായകൻ ലോഹിതദാസ് അന്ന് ബഹദൂറിക്കയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ജോക്കര്‍ ഷൂട്ടിങ്ങിന്റെ സമയത്ത് പത്തിരുപത് ദിവസത്തോളം ബഹദൂറിക്ക തനിക്കൊപ്പമായിരുന്നു. ആ സമയത്ത് ബഹദൂറിക്കക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഞാൻ അദ്ദേഹം മ,ദ്യ,പി,ക്കരുതെന്ന് കർശന നിര്‍ദേശം നല്‍കിയിരുന്നു. രാവിലെയും വൈകിട്ടും ഞാൻ അദ്ദേഹത്തെ പോയി കാണും, ആ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ പറയും. ‘ഇല്ല മോനെ, ഇക്ക തൊട്ടിട്ടില്ല’ വല്ലപ്പോഴും ഒരു പെഗ്ഗ് കഴിക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നു. അതും രാവിലെ ചിലപ്പോള്‍ എന്റെ മുറിയില്‍ വന്നു ചോദിക്കും.

അതുകൂടാതെ  ബഹദൂറിക്കയെ കാണാൻ ഷൂട്ടിങ് സെറ്റിൽ  വരുന്ന പരിചയക്കാർക്ക് അദ്ദേഹം നിർമ്മാതാവിന്റെ കയ്യിൽ നിന്നും രണ്ടായിരവും, മൂവായിരവും വാങ്ങി കൊടുക്കുന്നുണ്ട് എന്ന് ഞാനറിഞ്ഞു, അങ്ങനെ ഞാൻ നിര്‍മാതാവിനോട് പറഞ്ഞു. ബഹദൂറിക്ക സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായതിനാല്‍ കൊടുക്കാനുള്ള പണം ഷൂട്ടിങ് കഴിഞ്ഞുപോവുമ്പോള്‍ ഡ്രാഫ്റ്റ് എടുത്ത് കൊടുത്താല്‍ മതിയെന്ന്. ഇത് ബഹദൂറിക്കയെ വല്ലാതെ ചൊടിപ്പിച്ചു, അന്ന് രാത്രി അദ്ദേഹം നന്നായി മദ്യപിച്ച ശേഷം തന്റെ അടുത്തേക്ക് വന്ന് ദേഷ്യപ്പെട്ടെന്നും ലോഹിതദാസ് പറയുന്നു.

ഞാൻ അന്ന് ഷൂട്ടിങ് കഴിഞ്ഞ് രാത്രിയിൽ എത്തിയ സമയത്ത് നോക്കുമ്പോൾ ഇക്കയുടെ മുഖം അത്ര പന്തിയല്ല. മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ധിക്കാരത്തോടെ പറഞ്ഞു. ആ ഞാൻ ‘അടിച്ചിട്ടുണ്ട്. മൂന്നാലെണ്ണം അടിച്ചിട്ടുണ്ട്. ആരും എന്നെ പഠിപ്പിക്കണ്ട. ഞാന്‍ ജോലി ചെയ്യുന്ന പണം ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും. അതിലാരും ഇടപെടണ്ട. എനിക്കത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. പിറ്റേന്ന് രാവിലെ അദ്ദേഹം എന്റെ മുറിയിൽ വന്നു, മുഖത്തുനിന്ന് ആ ധിക്കാരഭാവം മാറിയിരിക്കുന്നു പകരം ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ മുഖമായിരുന്നു, എന്നിട്ട് എന്നോട് പറഞ്ഞു… ‘മോനേ അവരൊക്കെ പാവങ്ങളാ.. അവരു വന്നു ചോദിക്കുമ്പോൾ  ഇക്ക എങ്ങനാടാ കൊടുക്കാണ്ടിരിക്കാ.. ഉണ്ടായിട്ടു കൊടുത്തില്ലെങ്കിൽ  ഇക്കയ്ക്ക് മനസ്സിനു സമാധാനമുണ്ടാവില്ല, അപ്പോൾ ഞാൻ പറഞ്ഞു കിട്ടുമെന്നറിയാവുന്നതുകൊണ്ട് ഓരോരുത്തര്‍ സൂത്രം പറഞ്ഞു വരികയാണ്,’ അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ‘കൊണ്ടുപോട്ടെ മോനേ.. ഇക്ക ഇനി സമ്പാദിച്ചിട്ട് പോകുമ്പൊ കൊണ്ടുപോവ്വാ…. എന്ന് എനിക്കുത്തരമില്ല .. എന്നും ലോഹി കുറിച്ചിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *