‘മോഹൻലാലിൻറെ ഒരൊറ്റ പടം മതി നെഗറ്റീവ് എല്ലാം മാറി മറിയാൻ’ ! ഇനി ഇപ്പോൾ എത്ര പടം പരാജയപ്പെട്ടാലും, വിമർശനങ്ങളും പഴിയും കേൾക്കേണ്ടി വന്നാലും ആ ഒരു തന്നെ ധാരാളം ! സിദ്ദിഖ് !

മലയാളികളുടെ വികാരമാണ് മോഹൻലാൽ എന്ന ലാലേട്ടൻ, അദ്ദേഹത്തിന് പകരം വെക്കാൻ ഇന്ന് ഈ നിമിഷംവരെയും മറ്റൊരു അഭിനേതാവ് ഇല്ല എന്നതാണ് വാസ്തവം. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം വലിയ പരാജയമായി മാറുകയാണ്. ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ലിജോ ജോസ് പല്ലിശേരി ചിത്രം ‘മാലൈക്കോട്ടെ വാലിബൻ’ എന്ന സിനിമയും വലിയ പരാജയമായിരുന്നു.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ മനുഷ്യനൊക്കെ അദ്ദേഹത്തിന്റെ യങ് ചോക്ലേറ്റ് ബോയ് സമയത്തു ചെയ്ത ആ ചമ്മലോ, നാണമോ, അനുരാഗമോ, വില്ലത്തരമോ, വിരഹമോ ഒക്കെ ഇക്കാലത്തെ മുൻ നിര യുവതാരങ്ങളായ പ്രിഥ്വിയോ ഫഹദോ ഇന്ദ്രജിതോ എന്തിനു മറ്റു യൂത്തന്മാര്‍ പോലും അവരുടെ ഈ ഗോള്‍ഡന്‍ ടൈമില്‍ പോലും ആ ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ആണ് മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ ആഴം മനസ്സിലാവുക. അറബിയും ഒട്ടകത്തിലെ മാധവന്‍ നായരുടെ അവസാന ഭാഗത്തിലെ രംഗം മാത്രം മതി, 50 കടന്ന ഈ പ്രായത്തില്‍ പോലും ഇങ്ങേര്‍ക്ക് ചമ്മലോക്കെ നിഷ്പ്രയാസം സാധിച്ചെടുക്കും എന്നു മനസിലാക്കാന്‍.

അതുപോലെ ഏതെങ്കിലും ഒന്ന് ഇപ്പോഴത്തെ ഈ യുവ നടന്മാരിൽ ആർക്കെങ്കിലും കഴിയുമോ, പൊതുവെ ഈ ന്യൂജന്‍ നായകന്മാരെ പറ്റി കേള്‍ക്കാറുള്ള ഒരു പരാതിയും ഇതുതന്നെയാണ്. പലപ്പോഴും ഒരേ മുഖഭാവം, ആറ്റിറ്റിയൂഡ് ഒക്കെ പല സിനിമകളിലും ആവര്‍ത്തിക്കപ്പെടുന്നു. അപ്പോഴാണ് ഒരേ ഹെയര്‍സ്‌റ്റൈല്‍ വച്ചു പോലും മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്ത വ്യത്യസ്തതയുടെ ആഴം മനസ്സിലാവുന്നത്. കഥാപാത്ര ആവര്‍ത്തനം പലപ്പോഴും തോന്നാറില്ല. തോന്നിക്കാറില്ല. അദ്ദേഹം കപില്‍ ദേവിനെ പോലെ ആണ്. ഒരു പെര്‍ഫെക്ട് ഓള്‍റൗണ്ടര്‍. അതാണ് സത്യം. ഈ നിമിഷംവരെയും ചവിട്ടി നില്‍ക്കുന്ന തട്ടകത്തിൽ ഒരു പകരക്കാരനെപോലും കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസം… എന്നും ആ കുറിപ്പില്‍ യെടുത്ത്പറയുണു.

അതേസമയം അടുത്തിടെ മോഹൻലാലിനെ കുറിച്ച് നടൻ സിദ്ദിഖ് പറഞ്ഞത് ഇങ്ങനെ,  “തുടർച്ചയായി മോഹൻലാലിന്റെ പത്ത് സിനിമകൾ പരാജയപ്പെട്ടാലും എത്രയൊക്കെ വിമർശനങ്ങളും പഴിയും അതിന്റെ പേരിൽ കേൾക്കേണ്ടി വന്നാലും ഒരൊറ്റ പടം മതി, ഇതെല്ലം മാറി മറിയാൻ”, എന്നായിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *