നീ തളരുത് ഞാനും ഇതുപോലെ എന്റെ മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ് ! വിഷമിക്കരുത് ! ഞങ്ങളുണ്ട് ! മനോജ് ഏട്ടന്റെ ആ വാക്കിനെ കുറിച്ച് ബാല !

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരനായ നടനാണ് മനോജ് കെ ജയൻ. ഒരു സമയത്ത് മലയാളി പ്രേക്ഷകർ ഏറെ ആരാധിച്ചിരുന്ന താര ജോഡികൾ ആയിരുന്നു മനോജ് കെ ജയനും ഉർവശിയും.  1999 ലാണ് വിവാഹം നടക്കുന്നത്. പക്ഷെ ആ സന്തോഷത്തിനു അതികം ആയുസ്സ് ഇല്ലായിരുന്നു പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം അവർ തമ്മിൽ 2008 ൽ വേർപിരിഞ്ഞു. പക്ഷെ അതൊരു സാധാരണ വേർപിരിയൽ ആയിരുന്നില്ല, പരസ്പരമുള്ള പഴിചാരലും, ഒപ്പം കുറ്റപ്പെടുത്തലുകളൂം, മാധ്യമങ്ങളോടുള്ള തുറന്ന് പറച്ചിലും അങ്ങനെ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായ ഒരു വിവാഹ മോചനം ആയിരുന്ന് ഇവരുടേത്.

മകളെ രണ്ടുപേർക്കും വേണമെന്ന അഭിപ്രായം വന്നതോടെ മകൾക്ക് വേണ്ടി ഇരുവരും വർഷങ്ങൾ നീണ്ട നിയമപോരാട്ടം തന്നെ നടത്തിയിരുന്നു. മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനോടോപ്പമാണ് തുടക്കം മുതൽ നിന്നത്. അതോടൊപ്പം ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം അന്ന് ഉർവശിയുടെ കുടുംബം മുഴുവൻ പിന്തുണച്ചതും ഒപ്പം നിന്നതും മനോജിനൊപ്പമായിരുന്നു.  നിയമപോരാട്ടത്തിന് ഒടുവിൽ കുട്ടിയെ മനോജിന് ഒപ്പം പോകാൻ ഉത്തരവാകുക ആയിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മനോജിനുള്ള സ്ഥാനത്തെ കുറിച്ച് പറയുകയാണ് നടൻ ബാല. ബാലയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് മനോജ് കെ ജയൻ. ഒരിക്കൽ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. അത് ഇപ്പോൾ ഈ അഭിമുഖത്തിൽ പറയാമോ എന്നറിയില്ല. മനോജ് ഏട്ടൻ എന്നോട് പറഞ്ഞത് ഇങ്ങനെ, ‘ബാല ഞാൻ എന്റെ ജീവിതത്തിൽ എന്റെ മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. നീ തളരരുത്. തിരിച്ചുവരണം. ബാല ഞാൻ ഉണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഒരു വാക്ക്… അതെനിക്ക് നൽകിയ ആത്മസന്തോഷം വളരെ വലുതാണ്.

സിനിമ എന്നത് ഒരു വല്ലാത്ത ലോകമാണ്. അവിടെ എത്രകാലം ഒരു നടൻ ഉണ്ടാവുമെന്ന് അറിയില്ല. എത്രനാൾ കാശ് ഉണ്ടാവുമെന്ന് അറിയില്ല. എത്രകാലം നമ്മുക്ക് വണ്ടിയുണ്ടാകും വീടുണ്ടാകും എന്നറിയില്ല. വിളിച്ച് ഭക്ഷണം കഴിച്ചൊന്ന് ചോദിക്കാനുള്ള മനസ് എത്രപേർക്ക് ഉണ്ടാവും. അത് വേണം.. ജീവിതത്തിൽ അങ്ങനെ ചിലതൊക്കെ വേണം എന്നും ബാല പറയുന്നു. മനോജ് കെ ജയനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം. ഇന്ന് കേരളത്തിൽ മലയാളത്തിൽ ഉള്ള ഏത് നടനായിട്ട് താരതമ്യം ചെയ്താലും മനോജ് കെ ജയനേക്കാൾ നന്നായി കോമഡി ചെയ്യുന്ന ഒരാളില്ല, ഭയങ്കര ഹ്യുമർ സെൻസാണ്. എന്നാൽ അത് പറയുന്നത് അറിയില്ല. സിംപിൾ ആയിട്ട് പറഞ്ഞു കളയും. കേൾക്കുന്നവർ ചിരിച്ച് താഴെ വീണിട്ടുണ്ടാകും, പുള്ളിയെ വെല്ലുന്ന ഒരു കോമഡി താരവും ഇല്ല എന്നും ബാല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *