ഷെയിൻ ദുൽഖറിന് ഒരു എതിരാളി ആകുമെന്ന് ഭയന്ന് മമ്മൂട്ടി ഒതുക്കിയത് ! ദുൽഖർ എവിടെ നിൽക്കുന്നു ഈ പയ്യൻ എവിടെ നിൽക്കുന്നു ! ശാന്തിവിള ദിനേശ്
മലയാള സിനിമയുടെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ഷെയിൻ നിഗം. നമ്മളെ വിട്ടുപിരിഞ്ഞ നടൻ അഭിയുടെ മകൻ എന്ന നിലയിൽ നിന്നും സ്വന്തം കഴിവ് കൊണ്ട് തന്നെ വളരെ പെട്ടെന്ന് മലയാള സിനിമയുടെ മുൻ നിരയിലേക്ക് എത്താൻ കഴിഞ്ഞ ആളാണ് ഷെയിൻ. പക്ഷെ കരിയറിന്റെ വളർച്ചക്ക് ഒപ്പം വിവാദങ്ങളും ഷെയിന് കൂട്ടായി ഉണ്ടായിരുന്നു. സിനിമയുടെ നിർമ്മാതാക്കളുമായി ഷെയിനുള്ള പ്രശ്നങ്ങൾ കാരണം സിനിമ രംഗത്തുനിന്ന് തന്നെ നടനെ വിലക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. അടുത്തിടെയാണ് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. ഷെയ്ൻ നിഗത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇതിന് മുമ്പും ശാന്തിവിള ദിനേശ് ഷെയിൻ നിഗത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇവൻ ദുല്‍ഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഉപരോധം വരുത്തിയതെന്ന് വരെ പറഞ്ഞു. ഇത് പോലെയൊരു വങ്കത്തരം പറയാനുണ്ടോ. ദുല്‍ഖര്‍ എവിടെ നില്‍ക്കുന്നു ഈ പയ്യൻ എവിടെ നില്‍ക്കുന്നു. ദുല്‍ഖര്‍ ഇന്ന് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. ഇന്ത്യൻ ഭാഷകളില്‍ എല്ലാം അഭിനയിക്കുകയാണ്. അയാളെ ഇനി മലയാള സിനിമയില്‍ ആര്‍ക്കും തള്ളിക്കളയാൻ പറ്റില്ല. അത് ബാപ്പയുടെ കെയര്‍ ഓഫില്‍ അല്ല. ഷെയ്ൻ നിഗം ഇനിയും എത്രയോ മുന്നിലേക്ക് വരാനുണ്ട്.
ഇങ്ങനെ പറയുന്നത് ഈ ഷെയ്നൊപ്പമുള്ളവര്‍ തന്നെയാണ്. ഇത്തരം വാദങ്ങള്‍ നീചമാണ്. അതിന് പകരം നന്നായി അഭിനയിച്ച് സെറ്റില്‍ നല്ല പേരുണ്ടാക്കി, ആര്‍ക്കും ശല്യമില്ലാതെ മുന്നേറാൻ നോക്ക് എന്നാണ് പറഞ്ഞ് കൊടുക്കേണ്ടത്. അതുപോലെ തന്നെ ലഹരി മാഫിയക്ക് എറണാകുളത്തെ സിനിമാ വലയങ്ങളില്‍ ബന്ധമുണ്ടെന്നും ശാന്തിവിള പറയുന്നു. അതുപോലെ ഇതിന് മുമ്പ് അബിയെ കുറിച്ചും ഷെയിനെ കുറിച്ചും ശാന്തിവിള പറഞ്ഞത് ഇങ്ങനെ, ഇവൻ ഇവന്റെ തന്തയേക്കാൾ മോശമാണ്. തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാര്‍ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവന്‍ അമിതാഭ് ബച്ചന്‍ എന്ന് പറഞ്ഞാണ് സെറ്റില്‍ നടന്നിരുന്നത്.
അങ്ങനെയാണ് പിന്നെ അബിയെ ആരും സഹകരിപ്പിക്കാതെയായി. മറ്റു സമുദായക്കാരെ മാറ്റി നിര്‍ത്താം. മുസ്ലിം സമുദായത്തില്‍ നിന്നുള്ള എത്രപേര്‍ മിമിക്രി രംഗത്തുണ്ട്, സിദ്ദീഖ് അടക്കം. ഒരാളും അബിയെ സഹകരിപ്പിക്കാത്തത് എന്താകും. കയ്യിലിരിപ്പ് കൊണ്ട് തന്നെ. അന്ന് അബിക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ ഉണ്ടായിരുന്ന ആളായിരുന്നു സുബൈര്‍. അയാള്‍ 24 സിനിമ ചെയ്ത ആളാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരെയോകെക് വെച്ച് സിനിമ ചെയ്തിട്ടുള്ള ആളാണ്. അയാള്‍ ഫോണില്‍ വിളിച്ച് കെഞ്ചിയിട്ടുണ്ട്, ക്‌ളൈമാക്‌സ് ഒന്ന് തീര്‍ത്ത് തരാന്‍. എനിക്ക് പറ്റില്ല നാളെ രാത്രി 12 മണിക്ക് വെക്ക് എന്നൊക്കെയുള്ള രീതിയിലാണ് സംസാരിച്ചത്. കൈലിരിപ്പ് മോശമായത് കൊണ്ടാണ് അബി രക്ഷപിടിക്കാതെ പോയത് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു
Leave a Reply