വിനായകനൊക്കെ നല്ല നടനല്ലേ, അതില്‍ ഒരു തര്‍ക്കവുമില്ല, കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കും ! അതിൽ വ്യക്തിപരമായ കാര്യങ്ങൾക്ക് സ്ഥാനമില്ല ! ഗണേഷ് കുമാർ !
നടനും എം എൽ എ യുമായ കെബി ഗണേഷ് കുമാർ അടുത്തിടെ നടൻ വിനായകനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ അപമാനിച്ചുകൊണ്ട് വിനായകൻ ഒരു വീഡിയോ പങ്കുവെക്കുകയും അതിനെ തുടർന്നാണ് വിനായകനെ ആ സമയത്ത് ഏവരും വിമർശിക്കുകയും ചെയ്തത്. എന്നാൽ ഗണേഷ് കുമാറിന്റെ വാക്കുകൾക്ക് മറുപടിയുമായി വിനായകൻ എത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ വിമർശിച്ചവർ തന്നെ വിനായകന് കൈയ്യടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇപ്പോൾ ഇന്ത്യ ഒട്ടാകെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജെയ്‌ലർ എന്ന സിനിമയിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്. ഭാഷഭേദമില്ലാതെ ഗംഭീരം എന്ന് പറയുന്ന പ്രകടനമാണ് ചിത്രത്തില്‍ വിനായകന്‍ നടത്തിയത്. അത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകളും നടക്കുകയാണ്. ജയിലറിലെ ക്രൂരമായ വില്ലന്‍ വര്‍മ്മനായി കണ്ണിലെ തീഷ്ണതയും കോമഡിയും അഭിനയവും കൊണ്ട് വിനായകൻ നേടിയെടുത്തത് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയിൽ ഒട്ടാകെയുള്ള സിനിമാസ്വാദകരുടെ പ്രശംസയാണ്.
അതിൽ ഇപ്പോൾ ഗണേഷ് കുമാറിന്റെ പ്രശംസയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ജയിലർ കണ്ടിറങ്ങ ശേഷം ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ, “ജയിലര്‍ കണ്ടവരെല്ലാം പടം നല്ലതാണെന്ന് പറഞ്ഞു. അപ്പോള്‍ ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് സിനിമ കാണാന്‍ വന്നത്. അല്ലെങ്കിലും രജിനികാന്തിന്റെ പടമാണെങ്കില്‍ ഒന്നു കണ്ട് നോക്കും. പിന്നെ റിവ്യൂ വായിച്ചപ്പോള്‍ എല്ലാം പോസിറ്റീവാണ്.
എന്നാൽ പിന്നെ അതൊന്ന് കാണാം എന്ന് കരുതി. സിനിമയില്‍ മോഹന്‍ലാലും വിനായകനുമൊക്കെ ഉണ്ടല്ലോ, വിനായകന്‍ പ്രതിനായകവേഷം ഗംഭീരമാക്കിയല്ലോ’ എന്ന ചോദ്യത്തിന് ”എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതായിരിക്കും, വിനായകനൊക്കെ നല്ല നടനല്ലേ, അതില്‍ ഒരു തര്‍ക്കവുമില്ല, വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണെന്നും അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗണേഷ് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി വിഷയത്തിൽ വിനായകനെതിരെ അന്ന് ഗണേഷിന്റെ വാക്കുകൾ ഇങ്ങനെ, മദ്യപിച്ചും ല,ഹ,രി മരുന്ന് ഉപയോഗിച്ചും ഇത്തരം വൃത്തികേടുകള്‍ പറയുന്നവരെ ഒറ്റപ്പെടുത്തണം, തീര്‍ത്തും ലജ്ജാകരമായ ഒരു പരാമര്‍ശമാണ് വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ഒരാളുടെ നിലവാരം മനസ്സിലാകുന്നത് അയാളുടെ ഇത്തരം പ്രവര്‍ത്തിയിലൂടെയാണെന്നും ഗണേഷ് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി വിനായകന്റെ വാക്കുകൾ ഇങ്ങനെ, ശിക്ഷിക്കപ്പെടാതെ പോയ ഒരു ബ,,ലാ,ല്‍,സം,ഘ കേ,സും അപ്പന്റെ അക്കൗണ്ടിലുണ്ട് കേട്ടോ മാടമ്പി ഗണേശാ. അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്ത് ഇടും എന്നും വിനോദ് അഴികേരി എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് വിനായകൻ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.
Leave a Reply