ഇതൊക്കെ കേട്ടതും മമ്മൂട്ടി ടെന്‍ഷന്‍ ആകാന്‍ തുടങ്ങി, ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നു, ഒടുവിൽ അദ്ദേഹം ക,ര,ഞ്ഞു ! ആ സംഭവം ജയറാം പറയുന്നു !

മലയാളത്തിലെ രണ്ടു മികച്ച അഭിനേതാക്കളാണ് മമ്മൂട്ടിയും ജയറാമും, ഇരുവരും വളരെ അടുതെ സുഹൃത്തുക്കളുമാണ്, ഇരുവരും ഒരുമിച്ച സിനിമകൾ എല്ലാ മികച്ച വിജയവും നേടിയിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം എന്ന സിനിമയില്‍ മമ്മൂട്ടിയും ജയറാമും ഒന്നിച്ചഭിനയിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മറക്കാനാകാത്ത ഒരു സംഭവം തുറന്ന് പറയുകയാണ് ഇപ്പോൾ ജയറാം.  മമ്മൂട്ടി തന്റെ  മുന്നില്‍ നിന്ന് കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിൽ എന്റെ കഥാപാത്രം ട്രെയിന് മുന്നിൽ തലവെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ മമ്മൂട്ടി വന്ന് രക്ഷിക്കുന്ന ഒരു രംഗമാണ് അന്ന് ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്നത്. ഇന്നാണെകിൽ ആ രംഗമൊക്കെ ഗ്രീൻ മാറ്റ് ഉപയോഗിച്ച് ഷൂട്ട് ചെയ്യാം അന്നൊന്നും അതിനുള്ള സൗകര്യമില്ല. റിയലായി എടുക്കണം. കൊല്ലം-ചെങ്കോട്ട-കൊട്ടാരക്കര റൂട്ടില്‍ ഒരു ട്രെയിനാണ് അന്ന് ഷൂട്ടിങ്ങിന് വേണ്ടി തിരഞ്ഞെടുത്തത്. വൈകിട്ട് ഏഴിനാണ് അത്. ആ ട്രെയിന്‍ പോകുമ്പോള്‍ ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ലക്ഷകണക്കിനു ആളുകളാണ് മമ്മൂട്ടിയെ കാണാന്‍ അവിടെ എത്തിയത്. ഉച്ചയ്ക്ക് എല്ലാവരും ഷൂട്ടിങ് സെറ്റിലെത്തി. സത്യന്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ പറഞ്ഞു.

ഞാൻ പാലത്തിൽ കിടക്കും മമ്മൂട്ടി വന്ന്, എഴുന്നേല്‍പ്പിക്കണം. ട്രെയിന്‍ വരുമ്പോള്‍ ചാടി രക്ഷപ്പെടണം. അതാണ് സീന്‍. ഞാനപ്പോൾ മമ്മൂട്ടിയോട് പറഞ്ഞു മമ്മൂക്ക കൃത്യസമയത്ത് എന്നെയും കൊണ്ട് ചാടണേ, എന്റെ ജീവന്‍ മമ്മൂക്കയുടെ കയ്യിലാണ് എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതൊക്കെ ഞാന്‍ ചെയ്യാമെടാ, നീ പേടിക്കണ്ടാ എന്ന് എന്നോടും പറഞ്ഞു, ശേഷം ആ ട്രെയിന്റെ എഞ്ചിന്‍ ഡ്രൈവര്‍ വന്ന് മമ്മൂട്ടിയോട് കാര്യങ്ങള്‍ പറഞ്ഞു. മിസ്റ്റര്‍ മമ്മൂട്ടി ശ്രദ്ധിക്കണം. രാത്രിയായതുകൊണ്ട് ഹെഡ് ലൈറ്റ് മാത്രമേ കാണൂ. ഹെഡ് ലൈറ്റ് കാണുന്നതിനേക്കാള്‍ അടുത്തായിരിക്കും ട്രെയിന്‍ എത്തിയിട്ടുണ്ടാകുക. അതുകൊണ്ട് കൃത്യസമയത്ത് ചാടണം എന്നൊക്കെ പറഞ്ഞു.

ഇതുകൂടി കേട്ടതും മമ്മൂക്ക ആകെ ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ വന്ന ആളെ പോലെ അദ്ദേഹത്തിന്റെ കൈയൊക്കെ വിറയ്ക്കുന്നു. അപ്പോഴും പറഞ്ഞു ഞാന്‍ നോക്കിക്കോളാം, നീ നീ പേടിക്കണ്ട എന്ന്. എല്ലാം പ്ലാൻ ചെയ്തത് പോലെ ട്രെയിന്‍ എത്തിയതിന്റെ മുമ്പ് എന്നെയും കൊണ്ട് മമ്മൂട്ടി ചാടി. കൃത്യസമയത്ത് എല്ലാം നടന്നു. കൂടിനിന്ന ആളുകൾ എല്ലാം കയ്യടിച്ചു. എന്നാൽ ഞാന്‍ നോക്കുമ്പോള്‍ ഒരു മൂലയില്‍ മാറിനിന്ന് മമ്മൂക്ക കരയുന്നു. കൊച്ചു കുട്ടികളെ പോലെ അദ്ദേഹം നിന്ന് കരയുകയായിരുന്നു. കരച്ചിലിന്റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നെന്നും, അത്രയും ഭയം അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം എന്നും ജയറാം ഓർക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *