വാർത്തകൾ കേട്ടറിഞ്ഞ് കനകയുടെ വീട് സന്ദർശിക്കാൻ പോയ മാധ്യമപ്രവർത്ത കണ്ട കാഴ്ച ! വാക്കുകൾ ശ്രദ്ധ നേടുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു കനക. മലയാളികൾക്ക് ഇന്നും വളരെ പ്രിയങ്കരിയാണ് കനക. ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ അത്ര വിജയമായിരുന്നില്ല. ഇപ്പോഴും നിരവധി ദുർരൂഹതകൻ നിറഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. ഇപ്പോഴും കനകയെ  കുറിച്ചും  നിരവധി കഥകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വരാറുണ്ട്. മാനസിക രോഗത്തിന് അടിമയാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്നും റിപ്പോർട്ടുകളുണ്ടായി. അടുത്തിടെ അവരുടെ വീടിനു തീപിടിച്ചത് വലിയ വാർത്തയായിരുന്നു. ഈ വേള കനകയെ നേരിൽക്കണ്ട മാദ്ധ്യമപ്രവർത്തകയുടെ അനുഭവം പ്രസിദ്ധീകരിച്ചു.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കനകയുടെ ഇപ്പോഴത്തെ  ജീവിതത്തെ കുറിച്ച് അമ്പിളി എം.പി. എന്ന മാധ്യമപ്രവർത്തക പറയുന്നത് ഇങ്ങനെ, വർഷങ്ങളായി പെയിന്റ് ചെയ്യാത്ത പായലുപിടിച്ച വീട്ടിൽ കനകയുടെയും അവരുടെ അമ്മയുടെയും പേരുകൾ ഗെയ്റ്റിൽ എഴുതിയിട്ടുണ്ട്. തമിഴിൽ ആരോടോ സംസാരിക്കുകയായിരുന്നു കനക. വീട്ടുജോലിക്കാരിയോടാകും എന്ന് കരുതിയെങ്കിലും കനക സംസാരിച്ചത് അവരുടെ ഫോണിലായിരുന്നു.

ആ വീട്ടിലെ കാർ ഷെഡിൽ വർഷങ്ങളായി അനക്കം ഇല്ലാതെ പൊടി പിടിച്ച് കിടക്കുന്ന രണ്ടു കാറുകൾ കാണാം. കാളിങ് ബെൽ പ്രവർത്തിച്ചിരുന്നില്ല, ഗേറ്റുകൾ അടച്ചിരുന്നെങ്കിലും സെക്യൂരിറ്റി ഗാർഡ് ഇല്ലായിരുന്നു. ചുമരുകളിൽ വിള്ളലുണ്ട്. വീടിന്റെ മുറ്റം അടിച്ചുവാരിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പണ്ട് കാർ എടുക്കുമായിരുന്നെങ്കിലും ഇപ്പോൾ അതവിടെ കിടപ്പാണെന്നു അയൽവാസികൾ പറയുന്നു. വീട്ടിൽ തീപിടിച്ചപ്പോൾ താനാണ് അഗ്നിശമന സേനയെ വിളിച്ചുവരുത്തിയതെന്നും അവർ പറഞ്ഞു.

പൂജാമുറിയിൽ നിന്നും തീ പടർന്ന് ചില വസ്തുക്കൾ കത്തി നശിച്ചെന്നും അവർ പറയുന്നു. അവർക്ക് ആകെ അടുപ്പമുള്ളത് അടുത്തുള്ള അപ്പാർട്മെന്റിലെ സെക്യൂട്ടി ഉദ്യോഗസ്ഥൻ മാത്രമാണ്. അയാളാണ് അവരുടെ സഹായി. ഇദ്ദേഹം ശബരിമലയിൽ പോയ സമയത്താണ് വീട്ടിൽ തീപിടുത്തം ഉൾപ്പെടെ സംഭവിച്ചത്. ‘മാഡം എന്താവശ്യം പറഞ്ഞാലും ഞാൻ സഹായമെത്തിക്കാറുണ്ട്’ എന്ന് ഇദ്ദേഹം പറയുന്നു. അടുത്ത ബന്ധുക്കളുടെ മോശം പെരുമാറ്റം മൂലമാണ് കനക ആരെയും അടുപ്പിക്കാത്തത് എന്ന് ഇദ്ദേഹം പറഞ്ഞു. ഒടുവിൽ ഇലെക്ട്രിസിറ്റി ബോർഡിൽ നിന്നും ഉദ്യോഗസ്ഥനെത്തിയതും കനക വാതിൽ തുറന്നു സംസാരിച്ചു. കൂട്ടത്തിൽ മാധ്യമപ്രവർത്തകയോടും. കനകയുടെ പക്കൽ നിന്നുതന്നെ സത്യാവസ്ഥ പുറത്തുവന്നു.

കനകയുടെ വാക്കുകൾ ഇങ്ങനെ, “എനിക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും ഭയം അടിസ്ഥാനരഹിതമാണ്. ഇപ്പോൾ കാണുന്നില്ലേ? എന്നെ കുറിച്ച് ഒരുപാട് വാർത്തകൾ കാണാറുണ്ട്. ഞാൻ പ്രതികരിക്കുന്നില്ല. ഒരു നടിയായും വ്യക്തിയായും കനകയുടെ ജീവിതം ഇത്തരക്കാരെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവരുടെ ജീവിതം എന്നെയും ബാധിക്കുന്നില്ല, അതുകൊണ്ട് ഞാൻ ഇത്തരം വാർത്തകൾ ഞാൻ അവഗണിക്കുന്നു. എന്റെ ഭാഗം പറയാൻ ഞാൻ ഒന്നോ രണ്ടോ തവണ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നത് നിർത്തി, കനക പറഞ്ഞു.” സാമ്പത്തിക പരാധീനതകൾ നടിക്കില്ല എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വത്തുവകകൾ ധാരാളമുണ്ട് എന്നും ആ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറയുന്നു.

അന്ത അമ്മക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും അത് ഞാൻ സാധിച്ച് കൊടുക്കുമെന്നും, വീട് പെയിന്റ് ചെയ്യുന്ന കാര്യം ഒരിക്കൽ നിർദേശിച്ചപ്പോൾ, ‘നോക്കാം’ എന്നായിരുന്നു മറുപടി. അവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക എന്ന് അദ്ദേഹം പറയുന്നു. അതുപോലെ കാഴ്ച്ചയിൽ അൽപ്പം വണ്ണം കൂടിയെങ്കിലും കനക സുന്ദരിയായി കാണപ്പെട്ടു. തോളൊപ്പമുള്ള തലമുടി ഭംഗിയായി കെട്ടിവച്ചിരുന്നു. സ്ലീവ്‌ലെസ് ടോപ്പും സ്കർട്ടും ധരിച്ചിരുന്നു എന്നും മാധ്യമ പ്രവർത്തക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *