പക്ഷെ സോമേട്ടന്‍ സുകുമാരനെ പോലെ ആയിരുന്നില്ല ! അദ്ദേഹം പ്രതിഫലം പോലും കൃത്യമായി വാങ്ങാറില്ല ! കൊടുത്താൽ വാങ്ങിക്കും അതായിരുന്നു പ്രകൃതം ! കുഞ്ചൻ പറയുന്നു !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച നടന്മാർ ആയിരുന്നു  നടൻ സോമനും സുകുമാരനും. ഇവരെ  കുറിച്ച് ഇപ്പോൾ നടൻ കുഞ്ചൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൂടാതെ സോമനെ കുറിച്ച് അദ്ദേത്തിന്റെ ചില സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ഒരു പ്രത്യേക സ്വഭാവമുള്ള ആളായിരുന്നു സോമൻ, അദ്ദേഹത്തിന് വളരെ പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാള്‍ പെട്ടെന്ന് തീരുകെയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാല്‍ അദ്ദേഹം തന്റെ തലയില്‍ ഇരിക്കുന്ന വിഗ് ഊരി  എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയില്‍ വെയ്ക്കുകയും ചെയ്യും.

അതിനു ശേഷം താൻ ആരോടാണോ ദേഷ്യപ്പെട്ടത് ആ പാവം അവരെ അടുത്ത് വിളിച്ച്‌. സാരമില്ലടാ, പോട്ടെ. നീ ക്ഷമിക്ക്.. ദേഷ്യം വന്നപ്പോള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ചിലര്‍ ഇത് മുതലെടുത്തിട്ടുമുണ്ട്, ഈ 500 രൂപ കിട്ടാന്‍ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു എന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞിരുന്നു.

 

അതുപോലെ കുഞ്ചൻ പറയുന്നത്, സുകുമാരൻ എല്ലാ കാര്യങ്ങളിലും വളരെ കൃത്യനിഷ്ഠ ഉള്ള ആളായിരുന്നു. അതുപോലെ തന്നെ സുകുമാരൻ പണം സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ചെയ്യുന്ന ജോലിയുടെ ക്യാഷ് വളരെ കൃത്യമായി വാങ്ങിയിരുന്നു, ആ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെതിരുനില്ല. ഒരു പൈസ വെറുതെ കളയില്ല. അദ്ദേഹം എല്ലാം സമ്പാദിക്കാൻ ശ്രമിച്ചിരുന്നു.  പക്ഷെ സോമേട്ടന്‍ നേരെ തിരിച്ചായിരുന്നു. ചെയ്യുന്ന സിനിമകളുടെ പ്രതിഫലം ഒന്നും കൃത്യമായി വാങ്ങില്ല.

അഭിനയിച്ച ശേഷം ആരെങ്കിലും പ്രതിഫലം തരുന്നെങ്കിൽ മാത്രം അത് വാങ്ങിക്കും, പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കില്‍ കുറച്ചു നാള്‍കൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു. അവസാന നിമിഷം വെന്റിലെറ്ററില്‍ കിടന്നു എന്നെയാണ് അദ്ദേഹം വിളിക്കുന്നത്, ‘കുഞ്ചൂസേ’ എന്ന ആ വിളി ഇപ്പോഴും എന്റെ കാതിലുണ്ട്.

അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഞാനും ഒപ്പമുണ്ടയിരുന്നു ലേലം ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.  അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, പിന്നീട് അദ്ദേഹത്തിന് സോറിയാസ് എന്ന അസുഖം പിടിപെട്ടു. ആ രോഗം പിടിപെട്ടതുകൊണ്ടുതന്നെ സോമേട്ടന്റെ രൂപമൊക്കെ മാറി അവസാന നാളുകളിൽ ഏറെ വല്ലാതെ ആയിരുന്നു എന്നും വളരെ നല്ല സ്നേഹമുള്ള മനുഷ്യൻ ആയിരുന്നു എന്നും കുഞ്ചൻ ഓർക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *