ആ ഒറ്റമുറിയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ആണ് ഇന്നത്തെ ഈ ലക്ഷ്മി പ്രിയ ! കുറിപ്പ് വൈറൽ !

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസിലും മത്സരാർത്ഥി ആയിരുന്ന ലക്ഷ്മി പ്രിയ സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ വിവാഹ വാർഷിക ദിനത്തിൽ ലക്ഷ്മി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇരുപതാം വിവാഹവാര്‍ഷിക ദിനത്തില്‍ വൈകാരിക കുറിപ്പുമായി ലക്ഷ്മി എത്തിയത്.

തന്റെ കഷ്ടതകൾ നിറഞ്ഞ ജീവിതത്തെ കുറിച്ച് ഇതിന്  മുമ്പും ലക്ഷ്മി പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തന്റെ ഭർത്താവ് ജയേഷിനെ കുറിച്ച് പറയുമ്പോഴും ലക്ഷ്മിക്ക് നൂറു നാവാണ്. അത്തരത്തിൽ ലക്ഷ്മി പറയുന്നത് ഇങ്ങനെ, സുരക്ഷിത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാന്‍ നയിക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്നു എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അതേ എന്ന്. അല്ലെങ്കില്‍ വളരെ സ്‌ട്രോങ്ങ് ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേര്‍ന്നു നടക്കുന്ന ഒരു ജീവിത പങ്കാളി തന്നെ ആയാല്‍ ഏറ്റവും നല്ലത്.സംരക്ഷണവും സ്‌നേഹവും ഉണ്ടാവണം.

രണ്ടു വയസിൽ എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും അകന്ന് പോകേണ്ടി വന്നു, ശേഷം എനിക്ക് എല്ലാം എന്റെ  റ്റാറ്റായും അപ്പച്ചിയും വാപ്പുമ്മയും ആയിരുന്നു. ഞാന്‍ പത്തില്‍ എത്തിയപ്പോള്‍ അപ്പച്ചിയും 11ല്‍ ആയപ്പോള്‍ വാപ്പൂമ്മയും മരിച്ചു. ഒരുപാട് കട ബാധ്യതകള്‍ മൂലം റ്റാറ്റായ്ക്ക് എങ്ങോട്ടോ മാറി നില്‍ക്കേണ്ടി വന്നു. 16 കാരിയായ എന്റെ ജീവിതം ഒരു നാടക ക്യാമ്പിലേക്ക് പറിച്ചു നടപ്പെട്ടു.

നരകതുല്യമായ ജീവിതമായിരുന്നു.   നമ്മള്‍ സിനിമയിലൊക്കെ കാണുമ്പോലെ വലിയ വലിയ കര്‍ട്ടന്‍ കെട്ടുകളും രാജാവിന്റെ വാളും കിരീടവും എല്ലാം നിറച്ചു വച്ച ഇരുട്ട് നിറഞ്ഞ ഒരു കുടുസ്സ് മുറി. കാറ്റ് കടക്കാന്‍ ഒരു ജനല്‍ പോലുമില്ല. ഒരു പഴയ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാവുന്ന ഒരു കട്ടില്‍. എന്റേതായി ഉണ്ടെന്ന് പറയാൻ  പദ്മരാജനും മാധവിക്കുട്ടിയുമടങ്ങിയ പുസ്തക ശേഖരം മാത്രം.  ശമ്പളം 220 രൂപ. അതില്‍ 200 രൂപയും ഞാന്‍ ചിട്ടിയ്ക്ക് കൊടുക്കും. മിച്ചമുള്ള 20 രൂപയില്‍ പരമാവധി ചിലവാക്കാതെ വയ്ക്കും.

എനിക്ക് നാടകം ഇല്ലാത്ത ദിവസങ്ങളിൽ സ്‌കൂളിൽ പോകും, ഉത്സവകാലങ്ങളില്‍ പരീക്ഷക്കാലവും ആണ്. നാടക വണ്ടി സ്‌കൂളിന് വെളിയില്‍ കാത്ത് കിടക്കും.
ഒരിക്കല്‍ അച്ഛനെ ( പട്ടണക്കാട് പുരുഷോത്തമന്‍ ) കാണാന്‍ വന്ന ചേട്ടന് അച്ഛനെ കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ എന്നോട് വന്ന കാര്യം പറയാൻ വന്നപ്പോൾ എന്റെ അവിടുത്തെ ജീവിതം അദ്ദേഹം നേരിൽ കണ്ടു.  എന്താ ഇത് ഒരു ഫാന്‍ പോലുമില്ലാതെ താന്‍ എങ്ങനെ ഇവിടെ കിടക്കുന്നു.. ‘ എന്ന് ചോദിച്ചു.

ആ ഒറ്റ മുറിയിൽ നിന്നും എന്നെ എന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ആണ് നിങ്ങൾ കാണുന്ന ഈ ലക്ഷ്മിപ്രിയ. പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ട്. ഇനി ഒരുമിച്ചു ജീവിക്കില്ല എന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷേ അദ്ദേഹം ഇല്ലെങ്കില്‍ ഞാനില്ല. ഞാനില്ല എങ്കില്‍ അദ്ദേഹവും. ഈശ്വരന്‍ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന വേണം എന്നും കുറിപ്പിൽ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *