‘സുരേഷ് ഗോപി എന്റെ ചേട്ടൻ, എന്റെ ചങ്ക്’ ! ആ ബന്ധത്തിന്റെ ആഴം പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല ! ബിഗ് ബോസിൽ ലക്ഷ്മി പ്രിയയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ ലക്ഷ്മി ഇപ്പോൾ ബിഗ് ബോസ് മത്സരാർഥികളിൽ ഒരാളുകൂടിയാണ്. വളരെ ശക്തമായ മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി. ഇപ്പോഴിതാ ബിഗ് ബോസിൽ ലക്ഷ്മിപ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടൻ സുരേഷ് ഗോപിയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചാണ് ലക്ഷ്മി പ്രിയ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി എന്റെ ചേട്ടൻ, എന്റെ ചങ്ക് ഞാൻ എല്ലാ ദിവസവും മെസേജ് അയക്കുന്ന എനിക്കും മെസേജ് അയക്കുന്ന ഏക വ്യക്തി.
ഈ ലോകത്ത് എനിക്ക് കിട്ടിയ ഭാഗ്യമാണ് എന്റെ സുരേഷ് ഏട്ടൻ. ആ ചേട്ടന്റെ അനുജത്തിയാണ് ഞാൻ. എന്റെ ചേട്ടനാണ്. എന്റെ അയൽവാസിയുമാണ് ചേട്ടൻ പാർലമെന്റിലാണെങ്കിലും എവിടെ ആണെങ്കിലും എന്റെ മെസേജ് കിട്ടിയാൽ അപ്പോൾ മറുപടി തരും. ചേട്ടൻ എതൊക്കെ നമ്പർ മാറിയാലും എനിക്കത് കിട്ടും. ആ ചേട്ടന്റെ അനുജത്തിയാണ് ഞാൻ. എന്നെയിങ്ങനെ ചേർത്ത് പിടിക്കും. അതാണ് എന്റെ സ്നേഹം, ബിഗ് ബോസിൽ വെച്ച് റോബിനോടാണ് സുരേഷ് ഗോപിയെക്കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞത് ഇങ്ങനെ..
അതുപോലെ തന്റെ ഭർത്താവിനെ കുറിച്ചും ലക്ഷ്മി പ്രിയ പറയുന്നുണ്ട്, ഞാനും എന്റെ ജയേഷേട്ടനും അങ്ങനെ അതികം പിരിഞ്ഞിരുന്നിട്ടുമോന്നുമില്ല, കഴിഞ്ഞ പത്തൊമ്പത് വർഷമായി ഒന്നായി ജീവിക്കുകയാണ്. വല്ലപ്പോഴും പ്രോഗ്രാമിനും മറ്റുമായി ദുബായിലൊക്കെ പോകുമ്പോഴാണ് ഞാനും ചേട്ടനും പിരിഞ്ഞിരിക്കാറുള്ളത്. എന്നാലും ആ സംയതോക്കെന് കൂടുതലും വീഡിയോ കോൾ ഒക്കെ വിളിക്കും.. എപ്പോഴും ജയേഷേട്ടനും ഞാനും ഫോണിൽ സംസാരിക്കുന്ന വ്യക്തികളല്ല. പക്ഷെ മനസ്സിൽ എപ്പോഴും ആ സ്നേഹം ഉണ്ടാകും.
വർക്ക് ഉള്ള സമയത്തൊക്കെ അദ്ദേഹം അങ്ങനെ വിളിക്കാറില്ല. എന്റെ തിരക്കൊക്കെ ചേട്ടന് മനസിലാകും, എന്നെ വിളിച്ചിട്ട് ഞാൻ എടുത്തില്ലെങ്കിൽ വിഷമമാകും എന്നതിനാൽ അദ്ദേഹം വിളിക്കില്ല. പിന്നെ ഭക്ഷണം ഒക്കെ കഴിക്കുന്ന സമയത്ത് ഞാൻ ഫ്രീയായിരിക്കുമ്പോൾ വിളിക്കും. വിളിച്ചാലും അത് മകളുടെ കാര്യങ്ങളാണ് ആദ്യം ചോദിക്കുന്നത്. ചിലപ്പോൾ ജയേഷേട്ടന്റെ കാര്യം ചോദിക്കാൻ മറന്ന് പോകും. പിന്നെ ഞാൻ പറയും ജയേഷേട്ടൻ മുതിർന്നകൊണ്ടാണ് ചോദിക്കാത്തതെന്ന്. അദ്ദേഹത്തിന് എന്നെ മനസിലാകും.. ഞങ്ങൾ അങ്ങനെ പിരിഞ്ഞ് ഇരുന്നിട്ടില്ല മനസിന് എപ്പോഴും വല്ലാത്തൊരു വിങ്ങലാണ് എന്നും ലക്ഷ്മി പ്രിയ പറയുന്നു.
Leave a Reply