അയാളുടെ കുടുംബം തകർത്തു, ചെയ്തത് വലിയ തെറ്റായിപ്പോയി എന്ന് പറഞ്ഞു അച്ഛൻ മിക്ക രാത്രികളിലും കരഞ്ഞിരുന്നു ! ലോഹിതദാസിന്റെ ഓർമ്മകൾ പങ്കുവെച്ച് മകൻ

കാലത്തിന് മുന്നേ സഞ്ചരിച്ച അതുല്യ പ്രതിഭ, കാലാതിവർത്തിയായ സൃഷ്ടികളിലൂടെയാണ്‌ കലാകാരൻ കാലത്തെ അതിജീവിക്കുന്നത്‌, അതുല്യ പ്രതിഭ ലോഹിതദാസ് ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം തികയുകയാണ്. രണ്ട് പതിറ്റാണ്ടിന്റെ ചലച്ചിത്ര ജീവിതത്തിൽ എഴുതിയത് 44 തിരക്കഥകൾ, സംവിധാനം ചെയ്തത് 12 ചിത്രങ്ങൾ… കുടുംബമെന്ന സ്ഥിരം ഭൂമികയിൽ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളും സാമൂഹിക വിർമശനങ്ങളും വരച്ചിട്ട പ്രിയ കലാകാരന്റെ ഓർമ്മകൾക്ക് മുമ്പിൽ കൈകൂപ്പുകയാണ് ആരാധകരും സിനിമ പ്രവർത്തകരും.

ഇപ്പോഴതാ അദ്ദേഹത്തെ കുറിച്ച് ഇതിന് മുമ്പ് മകളായ ഹരികൃഷ്ണനും വിജയ് ശങ്കറും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകളിലേക്ക്.. അച്ഛൻ എന്നതിലുപരി, ഒരു തിരകഥാകൃത്തിന്റെ  പല തരത്തിലുള്ള ഭാവവ്യത്യാസങ്ങൾ നേരിൽ കണ്ടവരാണ്  ഞങ്ങൾ.. ചെറുപ്പം മുതൽ അച്ഛനെ അങ്ങനെ ഞങ്ങൾക്ക് അതികം കാണാൻ കിട്ടാറില്ല. ഒരു വർഷം തന്നെ അഞ്ചും ആറും സിനിമകൾ അദ്യേഹം ചെയ്തിരുന്നു. അച്ഛന്റെ കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ അത് കിരീടത്തിലെ സേതുമാധവനും, തനിയാവർത്തനത്തിലെ ബാലൻ മാഷുമാണ്.

അതുമാത്രമല്ല അമരത്തിലെ അച്ചു, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ, കമലദളത്തിലെ നന്ദ ഗോപനും. ഇതെല്ലം എന്നും ഓർമിക്ക പെടുന്ന സംഭാവനകളാണ്.അതുപോലെ തന്നെ പ്രേക്ഷകർക്ക് ഒരുപാട് നൊമ്പരം നൽകിയ കഥാപാത്രങ്ങളാണ്. അച്ഛന്റെ ചില കഥാപത്രങ്ങൾ അദ്ദേഹത്തിന്റെ വിയോഗം വരെ വേട്ടയാടിയിട്ടുണ്ട്. ഈ കിരീടവും തനിയാവർത്തനവുമെല്ലാം.. ഇതെല്ലാം അച്ഛന് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചിരുന്നത്, കാരണം സേതുമാധവനോട് ചെയ്‌തത്‌ വലിയ ക്രൂരതയായിപ്പോയി, അയാളുടെ കുടുംബം തകർത്തു, സ്വപ്നങ്ങൾ തകർത്തു.

ഒരു മനുഷ്യനോട് ചെയ്യാൻ കഴിയുമാണ് ക്രൂരതകൾ എല്ലാം ചെയ്തു, ആ കുറ്റബോധം അച്ഛന് ഒരുപാടുണ്ടായിരുന്നു, അച്ഛൻ ആ കഥാപാത്രങ്ങളുടെ കൂടെ ജീവിച്ചു.. അതുപോലെ തന്നെ അദ്ദേഹത്തെ വേട്ടയാടിയ മറ്റൊരു കഥാപാത്രമായിരുന്നു തനിയാവർത്തനത്തിലെ ബാലൻ മാഷ്. ഈ കഥാപാത്രങ്ങൾ പലപ്പോഴും അച്ഛന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. നല്ല മൂഡിൽ ഇരിക്കുമ്പോൾ പോലും, അച്ഛൻ അത് ഓർത്ത് കരയുമായിരുന്നു. ഒരിക്കൽ ഓണത്തിന് ഞങ്ങൾ എല്ലാവരും ഭക്ഷണമൊക്കെ കഴിഞ്ഞ് ഇരുന്ന നേരത്ത് അച്ഛൻ അൽപ്പം ഓവർ ആയിരുന്നു, അപ്പോൾ പെട്ടന്ന് അച്ഛന് തനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഓർമ വന്നു, അതു പറഞ്ഞ് ഒരുപാട് വിഷമിച്ചു.

അതുപോലെ അച്ഛന്റെ വലിയൊരു സ്വപ്നം ഇപ്പോഴും ബാക്കിയാണ്. മോഹൻലാലിനെ നായകനാക്കി ഭീഷ്മർ എന്ന ചിത്രം ഒരുക്കാനിരിക്കുമ്പോഴാണ്. ആ വിയോഗം..  അത് നടക്കാതെ പോയ അച്ഛന്റെ വലിയൊരു സ്വപ്നമാണ്, അത് സഭലമാകാതെയാണ് അച്ഛൻ യാത്രയായത്, ഒരുപാട് പ്രതീക്ഷയും, കണക്ക് കൂട്ടലുകളൂം അതിന്റെ പിറകിൽ ഉണ്ടായിരുന്നു.. ലാൽ സാറിനെ ഭീഷ്മർ ആയി സ്‌ക്രീനിൽ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *