നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം ! മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്..! ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്..! കുറിപ്പുമായി ഷമ്മി തിലകൻ !

മലയാള സിനിമയുടെ പെരുന്തച്ചൻ, വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അനുഗ്രഹീത കലാകാരൻ, തിലകൻ എന്ന നടൻ മലയാള സിനിമ നിലനിൽക്കും കാലം വരെയും ഓർമ്മിക്കപ്പെടും.  മലയാള സിനിമയിൽ സമാനതകളില്ലാതെ ഈ പ്രതിഭ ജീവിച്ചു കാണിച്ചു തന്നെ കഥാപാത്രങ്ങൾ കാലം കഴിയുംതോറും വീര്യം ഏറുന്നവയിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളിലൊരാളായ തിലകൻ സ്വഭാവികമായ ഡയലോഗ് പ്രസൻ്റേഷനിലൂടെ തൻ്റെതായ അഭിനയ ശൈലിയുടെ ഉടമയാണ്. സുരേന്ദ്രനാഥ തിലകൻ എന്നറിയപ്പെടുന്ന തിലകൻ ആറാം വയസിലെ അഭിനയത്തിൻ്റെ പ്രതിഭ കാട്ടിയ അപൂർവ്വ വ്യക്തിത്വമാണ്.

ഇന്ന് അദ്ദേഹം വിടപറഞ്ഞിട്ട് പതിനൊന്ന് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഇപ്പോഴിതാ അച്ഛന്റെ ഓർമയിൽ മകൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി, ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം.

കലഹം ജന്മപ്രകൃതമായ. കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത. മരണം പോലും കലഹമാക്കി ആഘോഷിച്ച. തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ. നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം. അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിൻറെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയുള്ളിലും തിലകന്റെ ഒരംശം പ്രവർത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കൽ പറയുകയുണ്ടായി. അതെ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും..

എന്നിരുന്നാലും. ‘പെറ്റ് കിടക്കുന്ന പുലി’ എന്ന് മുഖത്തുനോക്കി വിളിക്കാൻ ചുരുക്കം ചിലർക്കെങ്കിലും മൗനാനുവാദം നൽകി, എന്നെന്നും ആ വാൽസല്യ വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ “തിലകൻ ചേട്ടൻ” എന്ന പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ. എൻറെ അഭിവന്ദ്യ പിതാവ്. ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക്  പതിനൊന്നുവർഷം.. നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്. കാഴ്ചകളെ വലുതാക്കിയതിന്..
മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്. ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്.. പ്രണാമം എന്നും അദ്ദേഹം കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *