‘നിങ്ങളെ സ്നേഹിക്കുന്നവരുടെ ഇമോഷൻസ് വെച്ച് കാശ് ഉണ്ടാക്കരുത്’ ! ദുൽഖറിന് വിമർശനം ! തന്റെ പ്രശ്നങ്ങൾക്കുള്ള കാരണമിതായിരുന്നു എന്ന് ദുൽഖർ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും പ്രശസ്തനായ യുവ നടനാണ് ദുൽഖർ സൽമാൻ. ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആയ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്ന സീതാരാമം എന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ സിനിമ ഏറെ ആരാധനയോടെ കാണുന്ന ആളാണ് ദുൽഖർ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ദുൽഖർ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും  വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അത്തരത്തിൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ഉറങ്ങിയിട്ട് ഏറെ നാളുകളായെന്നും ഒന്നും പഴയതുപോലെ അല്ലെന്നുമായിരുന്നു ദുൽഖർ വിഡിയോയിലൂടെ പറയുന്നത്. വേഗം തന്നെ നടൻ വീഡിയോ ഡിലീറ്റ് ചെയ്തതും ചർച്ചയായി. ദുൽഖറിന് എന്തുപറ്റി, എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തത് എന്നൊക്കെയായി ആരാധകരുടെ സംശയങ്ങൾ. ദുൽഖർ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പല ചാനലുകളിലൂടെയും വീഡിയോയും സ്ക്രീൻഷോട്ടുകളും പ്രചരിച്ചു. അതിനിടെ ഇത് പരസ്യമാണോ എന്തെങ്കിലും പ്രമോഷനുവേണ്ടിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ അത് പരസ്യമായിരുന്നു എന്ന്  തെളിഞ്ഞിരിക്കുകയാണ്. ഒരു മൊബൈൽ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോപങ്കുവെച്ചത്. ഇപ്പോൾ ആ  മൊബൈലിന്റെ പരസ്യവും ദുൽഖർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഈ മൊബൈൽ എന്നിൽ ചെലുത്തിയ മാന്ത്രിക ശക്തി ഞാൻ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷൻ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയുന്നില്ല’. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

ഇത് ഒരു ഒന്ന് ഒന്നൊര പ്രമോഷൻ ആയിരുന്നു എന്നും, ഇങ്ങനെ വേണ്ടായിരുന്നു എന്നുമുള്ള പല കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. അതേസമയം നടനെ വിമർശിച്ചുള്ള കമന്റുകളും വീഡിയോക്ക് താഴെ ലഭിക്കുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന ആളുകളുടെ ഇമോഷൻസ് വച്ച് കളിക്കരുത്. മാനസികാരോഗ്യം ഒരിക്കലും ഒരു  തമാശയല്ല. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പല ആളുകളെയും  ഇത് കാര്യമായി ബാധിക്കും, ഇങ്ങനെയുള്ള  ഇത്തരം പരസ്യങ്ങളിൽ നിന്ന് ദുൽഖർ മാറി നിൽക്കണമെന്ന അഭിപ്രായവും ആരാധകർ പറയുന്നുണ്ട് . ഇതിന് മുമ്പ് ഇത്തരത്തിൽ പരസ്യം ചെയ്ത പല ബോളിവുഡ് താരങ്ങളും വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *