എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല ! അയാളെ ഞാൻ ഭയപ്പെടുന്നില്ല ! എന്റെ വേദന എത്രയാണെന്ന് ഒന്ന് ഊഹിച്ചുനോക്കു ! പൃഥ്വിരാജിനെതിരെ കൈതപ്രം !

മലയാള സംഗീത ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. 1986 ൽ ഫാസിൽ സംവിധാനം ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഗാന രചയിതാവായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച ഗാനങ്ങൾ കൈതപ്രം രചിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ സിനിമ ലോകം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഇപ്പോൾ അദ്ദേഹം ആരോപിക്കുന്നത്. നടൻ ദിലീപിനെതിരെയും പ്രിത്വിരാജിനെതിരെയും വലിയ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

പ്രിത്വിരാജിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ഈ സിനിമക്കാരുടെ പ്രശ്നം ഗുരുത്വക്കേടാണ്, ഞാൻ ഈ വയ്യാത്ത കാലും വെച്ച് ദീപക് ദേവിന്റെ സ്റ്റുഡിയോയുടെ രണ്ടാം നിലയുടെ മുകളിലേക്ക് എത്തിപെട്ടപ്പോൾ എന്റെ വേദന എത്രയാണെന്ന് ആലോചിച്ച് നോക്കൂ. വേദനയല്ല അയാളെ ആലോചിച്ചിട്ടാണ്. എന്റെ വിഷമം ഇത്രയും മണ്ടനാണല്ലോ പൃഥ്വിരാജ് എന്നാണ്. അത്തരത്തിലുള്ള ആൾക്കാരും ഉണ്ട്… ഇപ്പോഴത്തെ സൂപ്പർ താരങ്ങൾക്ക് ഞാൻ പോരെന്ന് ഒരു തോന്നൽ ഉണ്ട്. ഹിസ് ഹൈനസ്സ് അബ്ദുള്ളയും കമലദളവും ഭരതവും കണ്ണീർപ്പൂവും ഒക്കെയാണ് സൂപ്പർ താരത്തെ താരമാക്കിയത്. ആരേയും വിമർശിക്കുന്നതല്ല. പക്ഷേ അവർ ഇതൊക്കെ മറക്കുന്നുവന്നതാണ്. എനിക്ക് ഇതൊന്നും മറക്കാൻ കഴിയുന്നതല്ല.

460 സിനിമകൾ ചെയ്താ ആളാണ് ഞാൻ, എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിന് ആണെങ്കിൽ പോലും അയാളെ ഞാൻ ഭയപ്പെടുന്നില്ല. എല്ലാവരും ഗാനങ്ങൾക്ക് എന്നെ വിളിക്കണം എന്നല്ല ഞാൻ പറയുന്നത്. വിളിക്കുന്നവർ വിളിക്കട്ടെ ഞാൻ റെഡിയാണ്, എന്റെ ഇടതുകൈയ്യേ തളർന്നിട്ടുള്ളൂ. വലതുകൈക്ക് മാത്രമേ അൽപം പ്രശ്നമുള്ളൂ. എന്റെ പ്രതിഭക്ക് യാതൊരു പ്രശ്നവുമില്ല. ഇപ്പോഴും എന്നെ വിളിക്കുന്നവർ ഉണ്ട്. എനിക്ക് അത് മതി. ഞാൻ ചെയ്തതിനെ കുറിച്ച് എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ചെയ്യുന്നതിനെ കുറിച്ചും ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം ഏറെ വേദനയോടെ പറയുന്നു.

അതുപോലെ നടൻ ദിലീപിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, ദിലീപിന്റെ കരിയറിന്റെ വളർച്ചയിൽ അങ്ങയുടെ ഗാനങ്ങളുടെ പങ്ക് വളരെ വലുതാണ് എന്ന് അവതാരകൻ പറയുമ്പോൾ നിർഭാഗ്യവശാൽ ആ കാര്യം ദിലീപിന് അറിയില്ല എന്നായിരുന്നു. അയാൾ തന്നെ ഒരു പാ,ട്ടിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. വേറൊരു ന,മ്പൂതിരി പാട്ടെഴുതും എന്നായിരുന്നു അന്ന് അയാൾ പറഞ്ഞത്. എന്നിട്ട് ഹരിയെ കൊണ്ട് പാട്ടെഴുതിച്ചു. എന്റെ വരികളൊന്നും പോരാന്നാണ് പുള്ളിക്ക്, അതാണ് അയാളുടെ ഗുരുത്വക്കേട്. ആ ഗുരുത്വക്കേട് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു എന്നും കൈതപ്രം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *