ഈ ഒരു അവസരത്തിൽ പഴയ കാര്യങ്ങൾ ഒന്നും പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല ! ജീവിതം തരാമെന്ന് പറഞ്ഞയാള്‍ വാക്ക് പാലിച്ചില്ല ! മല്ലിക പറയുന്നു !

മലയാളികളുടെ ഇഷ്ട താരമാണ് മല്ലിക സുകുമാരൻ. മല്ലികയുടെ തുറന്ന് പറച്ചിലുകൾ എപ്പോഴും വർത്തയാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മല്ലിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനറെ ജീവിതത്തിലെ പ്രതിസന്ധികൾ മാറി തുടങ്ങിയത് സുകുവേട്ടൻ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ്. സിനിമയിലേക്ക് എത്തപെട്ടതും താണ്ടി വന്ന ജീവിത സാഹചര്യങ്ങളും തുറന്ന് പറയുന്ന നടിയുടെ വാക്കുകൾ ഇങ്ങനെ, എന്തുകൊണ്ടാണ് ഒരു ജോലിക്ക് ശ്രമിക്കാതിരുന്നത് എന്ന ചോദ്യത്തിന് മല്ലികയുടെ മറുപടി ഇങ്ങനെ..

എനിക്ക് പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്‌ളാസ് ഉണ്ടായിരുന്നു.എൻട്രൻസ് പോലെ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, എന്റെ ചേട്ടൻ ഡോക്ടർ ആയിരുന്നു. അക്കാലത്തു പണ്ണുങ്ങൾക്ക് രാത്രിയിൽ ഓൺ കോളുകൾ ഒക്കെ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞു ജീവിക്കുന്ന കാലത്താണല്ലോ, പിന്നെ പ്രായത്തിന്റെ അപ്കവമായ ചിന്തകൾ വരുന്നത്. അങ്ങനെയാണ് കലയിലേക്ക് എടുത്തുചാടുന്നത്. ആ എടുത്ത് ചാട്ടത്തിൽ ഞാൻ ആരെയും കുറ്റം പറയുന്നില്ല.

 

പക്ഷെ അവിടെ നിന്നും എനിക്ക് ജീവിതം കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ എനിക്ക് നിരാശയായി, എന്ത് തന്നെ ആയാലും എനിക്ക് ഒരു ജീവിതം വേണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. എന്റെ ഭർത്താവ് എന്റെ കുഞ്ഞുങ്ങൾ, എന്ന ചിന്ത ആയിരുന്നു എനിക്ക്. അങ്ങനെ ഞാൻ സ്വയം ഒരു ജീവിതം തെരെഞ്ഞെടുത്തു. അങ്ങനെ കോഴിക്കോട് പോയി. കുടുംബാംഗങ്ങൾ എല്ലാം അവിടെ ആയിരുനണല്ലോ. അവിടെ പോയി രണ്ടുമൂന്നുമാസം ഒന്നും കുഴപ്പം ഉണ്ടായിരുന്നില്ല.

എന്റെ അച്ഛനോട് തെറ്റ് ചെയ്തത് ഞാനാണ്. അപ്പോൾ അച്ഛൻ എന്നെ ഇങ്ങോട്ട് വന്നു വിളിക്കണോ. നമ്മുടെ തെറ്റ് ഏറ്റുപറഞ്ഞു അച്ഛന്റെ അടുത്തേക്ക് ചെല്ലാൻ ബാധ്യത ഉള്ള കുട്ടിയാണ് ഞാൻ ആ സമയം. എന്നെ ആരും കൊണ്ടുപോകുന്നില്ല. പറഞ്ഞ വാക്കുകളിൽ ചില വ്യത്യാസങ്ങൾ കണ്ടപ്പോൾ മുതൽ എനിക്കും നിരാശ തുടങ്ങി. സിനിമ ജീവിതം വളരെ അവിചാരിതമായി എന്റെ അരികിലേക്ക് കടന്ന് വന്നതാണ്.

ഞാൻ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച സമയത്താണ് സിനിമയിലേക്ക് എത്തുന്നത്. അതിനു തിക്കോടിയൻ സാറിനോടാണ് എനിക്ക് കടപ്പാട് ഉള്ളത്. അദ്ദേഹത്തിന് എന്റെ വല്യച്ഛൻമാരെയും എന്നെയും ഒക്കെ നേരത്തെ അറിയാം. ഒരുമാസം കഴിയുമ്പോൾ തിരികെ വീട്ടിലേക്ക് പോകാം എന്ന ഉദ്ദേശത്തിൽ ആണ് എത്തിയത്. എന്നാൽ ഇത് വരെയും കാര്യങ്ങൾ ഒന്നും വിചാരിച്ച പോലെ എത്തിയില്ല എന്ന് തിക്കോടിയൻ സാറിനോട് ഞാൻ പറയുകയുണ്ടായി. മാനസികമായും സാമ്പത്തികമായും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി, എനിക്ക് ആ ആൾ തന്ന വാക്ക് ഇതല്ല എന്നൊക്കെയും ഞാൻ പറഞ്ഞു.

അങ്ങനെ ഈ കാര്യങ്ങൾ ഒക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു 101 രൂപ എനിക്ക് തന്നു, പട്ടണം പിള്ള തന്നതാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാൽ എനിക്ക് തോനുന്നു അദ്ദേഹം എനിക്ക് തന്നതാണ് എന്ന്. അതിനുശേഷം എനിക്ക് കിട്ടുന്നത് അഞ്ഞൂറു രൂപയാണ്. ആ അഞ്ഞൂറുരൂപയ്ക്കും നൂറുരൂപയ്ക്കും ഇന്ന് വലിയ വിലയുണ്ട്. അതായിരുന്നു തുടക്കം.

സിനിമ ഉപജീവന മാർഗമാക്കിയാലോ എന്ന് തീരുമാനത്തിലേക്ക് എത്തി. എനിക്ക് ജീവിതം തരാം എന്നുപറഞ്ഞ ആളും ഇതിനു സമ്മതം മൂളുകയും ചെയ്തു. ആ കാര്യങ്ങളൊന്നും എനിക്ക് ഇനി പറയാൻ താത്പര്യം ഇല്ല. പ്രത്യേകിച്ചും ഈ ഒരു അവസരത്തിൽ ഞാൻ ആരെയും ഒരു കാര്യങ്ങളും പറഞ്ഞു വിഷമിപ്പിക്കനും നിൽക്കുന്നില്ല. സിനിമിയിൽ വേഷങ്ങൾ കൂടുതൽ കിട്ടാൻ തുടങ്ങി. എന്നാൽ അച്ഛനെയും അമ്മയേയും കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഉണ്ടായിരുന്ന ജീവിതത്തിൽ ഡിമാന്റുകൾ കൂടാൻ തുടങ്ങി. അതൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല-മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *