ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ അഭിനയിക്കരുത് എന്ന് പറഞ്ഞ് പലരും വിലക്കിയിരുന്നു ! ഇപ്പോൾ ജീവിതത്തിൽ ആ നിർണായക തീരുമാനം എടുത്തു ! നിതീഷ് ഭരദ്വാജ് പറയുന്നു !

ചില സിനിമകളും കഥാപാത്രങ്ങളും നമ്മെ ഒരുപാട് സ്വാധീനിക്കും, അത്തരത്തിൽ ഇന്നും ഏറെ ഇഷ്ടത്തോടെ മലയാളികൾ കാണുന്ന ഒരു ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. അതിൽ നായകനായി എത്തിയ നിതീഷ് ഭരദ്വാജ് ഇന്നും നമ്മുടെ പ്രിയങ്കരനാണ്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വ്വനിലേത്. ഈ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും നിതീഷിനെ ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. അദ്ദേഹത്തിന് ഇന്നും കേരളവും മലയാളികളായും എല്ലാം വളരെ പ്രിയങ്കരരാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ, ഭഗവൻ കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണ് എന്റെയും നക്ഷത്രം. പലരും ഇപ്പോഴും എന്നെ ഭഗവാനായിട്ടാണ് കാണുന്നത്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം ഗുരുവായൂർ അമ്പലത്തിൽ നിന്നും ക്ഷണിച്ചിരുന്നു, അവിടെ ചെന്നപ്പോൾ ചിലർ എന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കാൻ എത്തിയിരുന്നു. വെറ്റിനറി ഡോക്ടർ ആയിരുന്ന ഞാൻ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിൽ എത്തിയത്. ഒരുപാട് പെൺകുട്ടികൾ അന്ധമായി എന്നെ ആരാധിച്ചിരുന്നു.

ഒരു പെൺകുട്ടി എന്റെ വീട്ടിൽ വന്ന് അമ്മയുടെ കാലിൽ വീണ് ക,ര,ഞ്ഞു പറഞ്ഞു എന്നെ വിവാഹം കഴിക്കണം, അല്ലെങ്കിൽ ഈ വീട്ടിൽ ഒരു ദാസിയായി നിർത്തണം എന്നായിരുന്നു ആവശ്യം, ഒരു വിധമാണ് അമ്മ ആ കുട്ടിയെ പറഞ്ഞ് വിട്ടത്. അങ്ങനെ ഒരുപാട് പേർ ആരാധകമാരെ ഞാൻ എപ്പോഴും ഒരു പടി അകലെ നിർത്താറാണ് പതിവ്, അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ നിന്നാൽ പിന്നെ എന്നെ രക്ഷിക്കാൻ ഭഗവാനുപോലും കഴിയില്ല.

2005 ൽ ആദ്യ വിവാഹ മോചനം നടത്തി, 2009 ലാണ് ഐ എ എസ് കാരിയായ സ്മിതയെ വിവാഹം കഴിക്കുന്നത്, ഞങ്ങൾക്ക് രണ്ടു മക്കളാണ്, പെണ്മക്കൾ ഇരട്ടകുട്ടികൾ.  ഇപ്പോൾ ജീവിതത്തിൽ  ആ നിർണായക തീരുമാനം കൂടി എടുത്തിരിക്കുകയാണ് താനും ഭാര്യയും വേര്‍പിരിയുകയാണ്. 2019 സെപ്റ്റംബറിലാണ് ഞാന്‍ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. തികച്ചും വേദനാജനകമായ കാര്യമാണ് വിവാഹമോചനം. ഒടുവിൽ നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു. മക്കൾ ഭാര്യക്ക് ഒപ്പമാണ്.

കേരളവും ഇവിടുത്തെ സദ്യയും എന്റെ പ്രിയപ്പെട്ടതാണ്, പായസം എത്ര തന്നാലും കുടിക്കും. പിന്നെ എന്റെ ഇപ്പോഴത്തെ ഒരു ആഗ്രഹം  മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തിൽ സംവിധാനം ചെയ്യണം എന്നാണ്. ഭഗവാൻ കൃഷ്ണനും ഭഗവതിയും അനുവദിച്ചാൽ അതു നടക്കും. ഞാന്‍ ഗന്ധര്‍വന്‍’ സിനിമ ചെയ്യരുതെന്ന് ഒരുപാട് പേർ പത്മരാജനെ ഉപദേശിച്ചിരുന്നതായി കേട്ടിട്ടുണ്ട്. നായകനായി എന്നെ നിശ്ചയിക്കാൻ മുംബൈയിലേക്ക് വരുമ്പോൾ പക്ഷിയിടിച്ച് വിമാനത്തിന്റെ യാത്ര മുടങ്ങിയിരുന്നു.

അതു പറഞ്ഞു പലരും പേടിപ്പിച്ചെങ്കിലും അദ്ദേഹം പിന്മാറിയില്ല. പക്ഷേ, ചിത്രം റിലീസായതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ മ,ര,ണം. പപ്പേട്ടന്റെ മരണത്തിനു തൊട്ടുപിന്നാലെ നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ, അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട് ഗുരുതരാവസ്ഥയിലായി. ആ അപകടത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർ മ,രി,ച്ചു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് മുംബൈയിൽ വിമാനമിറങ്ങി പുണെയിലേക്ക് പോകും വഴി അപകടത്തിൽ പെട്ടെങ്കിലും ഞാൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *