ഞാൻ ഇത്രയും വെറുപ്പോലെ ചെയ്ത മറ്റൊരു കഥാപാത്രം വേറെ കാണില്ല ! വിജയ രാഘവൻ പറയുന്നു !

മലയാള സിനിമ രംഗത്ത് എന്നും ഒരുപാട് ആരാധകരുള്ള ഒരു നടനാണ് വിജയ രാഘവൻ, വില്ലനായും സഹ നടനായും, നായകനായും, കൊമേഡിയനായും അങ്ങനെ ഒരുപാട് കാധ്യപത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് വിജയ രാഘവൻ. ഇപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളന് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം ഇത്രയും അറപ്പോടെയും വെറുപ്പോടെയും ചെയ്ത മറ്റൊരു കഥാപാത്രം വേറെ കാണില്ല എന്നാണ്.

2002 ൽ പുറത്തിറങ്ങിയ എ കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് താൻ ഇത്രയും വെറുക്കുന്നത് എന്നാണ് നടൻ പറയുന്നത്. അറപ്പോടെയാണ് ആ കഥാപത്രം ചെയ്തത്, കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല.  സിഐ ഗുണ്ടാ സ്റ്റീഫന്‍’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി.

മറ്റൊരാളുടെ ഭാര്യയെ കൊണ്ടുപോയ കഥയൊക്കെ പറയുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നു, വില്ലൻ കഥാപത്രമാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും ഭീകരമായിരിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. അതുപോലെ തനറെ ഇഷ്ട നടനെ കുറിച്ചും അച്ഛനെ കുറിച്ചും അദ്ദേഹം പറയുന്നു. മലയാള സിനിമയിൽ ഞാൻ കണ്ട ഏറ്റവും മികച്ച നടൻ കുതിരവട്ടം പപ്പു അന്നെന്നാണ് വിജയ രാഘവൻ പറയുന്നത്. അങ്ങേർക്ക് അത്ര ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, അങ്ങേരുടെ നോട്ടത്തിന് ചെറിയൊരു പ്രശ്നമുണ്ട്. അങ്ങേര് എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്യുന്നത്.

അദ്ദേഹം നാടകത്തിൽ അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, അതുപോലെ ചെറിയ സ്‌കിറ്റുകൾ ഒകെ ചെയ്യാറുണ്ട്, ഇഷ്ട കഥാപാത്രം അദ്ദേഹം തന്നെയാണ് തിരഞ്ഞെടുക്കുന്നത്, എന്നിട്ട് കോമഡി എന്നു പറഞ്ഞാൽ, അപാര ഹ്യുമർ സെൻസാണ്, നമ്മൾ അന്തം വിട്ട് ചിരിച്ചു പോകും. ഞാൻ ചിരിച്ച് വിലങ്ങി പോയിട്ടുണ്ട് എന്നും നടൻ പറയുന്നു. അതൊക്കെ ആ നിമിഷം വെറുതെ ഉണ്ടാക്കിയെടുക്കുന്ന സംഭാഷണങ്ങളാണ്, നല്ല ഭാവനായുള്ള ഒരു അതുല്യ കലാകാരനാണ് പപ്പുവെന്നും വിജയ രാഘവൻ പറയുന്നു.

തനറെ അച്ഛൻ ഒരു നിരീശ്വരവാദിയായിരുന്നു എന്നാണ് നടൻ പറയുന്നത്, എനിക്കും ചെറുപ്പത്തിലേ ഭക്തിയൊന്നും ഉണ്ടായിരുന്നില്ല, വീട്ടിൽ വിലക്ക് വെക്കുകയോ പ്രാർത്ഥിക്കുകയോ ഒന്നും ആരും ചെയ്യാറില്ല, അച്ഛന് അതൊന്നും ഇഷ്ടമല്ലാതാഹ് കൊണ്ട് ‘അമ്മ അങ്ങനെയൊന്നും ചെയ്യാറില്ല, പക്ഷെ അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു. എനിക്ക് അച്ഛനോട് വലിയ സ്നേഹമാണെങ്കിലും അമ്മ വലിയൊരു ശക്തിയായിരുന്നു. ‘അമ്മ മരിച്ചതോടെ എനിക്ക് ജീവതത്തിൽ എല്ലാം നഷ്ടപെട്ടപോലെ ഒരു അവസ്ഥയായിരുന്നു. അച്ഛൻ പറയാറുണ്ട്, ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവമെന്ന്. ഞാനൊരു ഫീരുവായി മാറിയപ്പോൾ മൂകാംബികയിൽ പോയിരുന്നു, അവിടെ ചെന്നപ്പോൾ മനസിന് ഒരുപാട് സമാധാനം കിട്ടിയെന്നും അദ്ദേഹം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *