അങ്ങയെ പോലെ മനഷ്യപ്പറ്റുള്ളതും, സഹജീവികളോട് കരുണയുള്ളവനുമായ ഒരു അതുല്യ കലാകാരന്റെ കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ അഭിമാനം ! ഷമ്മി തിലകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു !

സുരേഷ് ഗോപി എന്ന നടനെ കുറിച്ച് എന്നും വളരെ നല്ല അഭിപ്രായമാണ് പറയാനുള്ളത്, അതിപ്പോൾ സഹപ്രവർത്തകർക്ക് ആയാലും പൊതുജങ്ങൾക്ക് ആയാലും.  അത്തരത്തിലുള് ഇപ്പോഴിതാ നടൻ ഷമ്മി തിലകൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകന്‍ സുരേഷ് ഗോപിയെ കുറിച്ച് സംസാരിക്കുന്നത്. ഷമ്മിയുടെ വാക്കുകൾ.

ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രമാണ് പാപ്പാൻ. അതിൽ സുരേഷ് ജീയും, നൈലാ ഉഷയും, ഞാനും ചേര്‍ന്നുളള ഒരു സീനാണ് ചിത്രീകരിക്കുന്നത്. രണ്ടു രാത്രികളിലായി അദ്ദേഹവുമായി നേര്‍ക്കുനേര്‍ ഉള്ള സംഘട്ടന ചിത്രീകരണം അവസാനത്തോടടുക്കുന്നു. അടുപ്പിച്ചുള്ള ഷൂട്ട് കാരണം ഞ്ഞടക്കം എല്ലാവരും വളരെ ക്ഷീണിതർ ആയിരുന്നു എങ്കിലും സുരേഷ് ജീ ഉന്മേഷവാനായി കാണപ്പെട്ടു.
ഞാന്‍ ചോദിച്ചു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളില്‍, രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമല്ലേ മനുഷ്യാ നിങ്ങള്‍ ഉറങ്ങിയത്. രാത്രി മുഴുവന്‍ പാപ്പന്‍ ആയി എന്നോട് അടികൂടുന്നു. പകല് മുഴുവന്‍ മൂപ്പന്‍ (എം.പി) ആയി രാജ്യഭരണവും. ഇതെങ്ങനെ സാധിക്കുന്നു,’ ഷമ്മി തിലകന്‍ കുറിപ്പില്‍ പറയുന്നു.

ശേഷം അദ്ദേഹം ഡൽഹിയിൽ നിന്നും കൊണ്ടുവന്ന മധുര പലഹാരം എല്ലാവർക്കും നൽകി.  എനിക്ക് രണ്ടു മൂന്നെണ്ണം നല്‍കിയതില്‍നിന്നും ഒരെണ്ണം ഞാന്‍ എടുത്തു. മധുരം പണ്ടേ അത്ര താല്‍പര്യമില്ലാത്ത ഞാന്‍ അതിന്റെ പകുതി എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് നൽകി. ബാക്കി ഒരു നുള്ള് ഞാന്‍ നുണഞ്ഞു. കരുതിയത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍. ഒത്തിരി സ്വാദിഷ്ടമായിരുന്നു ആ സ്വീറ്റ്സ്.

ശ്ശേ ഒരെണ്ണം കൂടി എടുക്കാമായിരുന്നു. കുറ്റബോധം തോന്നി, അല്ലെങ്കിലും അതങ്ങനാണല്ലോ. കൈക്കുമ്പിൾ വച്ചുതരുന്ന പലതിന്റെയും വിലയും ഗുണവും നമ്മള്‍ വൈകി മാത്രമാകും തിരിച്ചറിയുക. കൊതി സഹിക്കാൻ കഴിയാതെ ഞാൻ സുരേഷ് ഏട്ടന്റെ അടുത്ത് ചെന്ന് ഒരെണ്ണം കൂടി ചോദിച്ചു, അപ്പോൾ അദ്ദേഹം ഏറെ നിരാശയോടെ പറഞ്ഞു അയ്യോ തീർന്ന് പോയല്ലോ, എന്നിലെ നിരാശ മറച്ചു പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു, സാരമില്ല സുരേഷ് ജീ സാരമില്ല.

അപ്പോഴേക്കും ഷോട്ട് റെഡി ആയി എല്ലാവരും തിരക്കുക;ളിലേക്ക് മടങ്ങുപോൾ അതിനിടയിൽ ഒരു ശബ്ദം ഉയർന്നു വന്നു, തിലകന്‍ചേട്ടന്റെ മകന്‍ വെഷമിക്കണ്ട ഈ കടം ഞാന്‍ വീട്ടുമെന്ന് ഉച്ചത്തിൽ സുരേഷ് ഏട്ടൻ പറഞ്ഞുകൊണ്ട് നടന്ന് പോയി. ശേഷം പാപ്പന്റെ ഷൂട്ട് കഴിഞ്ഞ് എല്ലാവരും അവരവരുടെ വഴിക്ക് പോയി. അതിജീവനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മധുരമൂറുന്ന ആ കടത്തിന്റെ കഥ ഞാന്‍ മറന്നു. എന്നാല്‍, കൃത്യം ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 13 -ന് ഒരു വിളിയെത്തി.

ഷമ്മീ.. ഞാൻ  സുരേഷ് ഗോപിയാണ് നിങ്ങള്‍ക്ക് ഞാന്‍ തരാനുള്ള കടം അല്പസമയത്തിനകം നിങ്ങളുടെ വാതില്‍ പടിയില്‍ എത്തും, സ്വീകരിച്ചു കൊള്ളുക. പറഞ്ഞു തീര്‍ന്നില്ല കോളിംഗ് ബെല്‍ മുഴങ്ങി ആകാംക്ഷയോടെ ഞാന്‍ വാതില്‍ തുറന്നു. ആര്‍ട്ട് ഡയറക്ടര്‍ സാബു റാം വാതില്‍ക്കല്‍.  ചേട്ടന്റെ വീട്ടിലെത്തിക്കണം എന്ന് പറഞ്ഞു സുരേഷ്‌ഗോപി സാര്‍ തന്നയച്ചതാണെന്ന് അറിയിച്ച് ഒരു പൊതി ഏല്‍പ്പിച്ചിട്ട് സാബു യാത്രയായി  എന്നും ഷമ്മി തിലകൻ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *