പൃഥ്വിരാജ് ഏഴ് എട്ട് പേജ് ഡയലോഗ് ഒറ്റ വായന കൊണ്ട് മനപാഠമാക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല ! ഇതിന്റെ പിന്നിലെ രഹസ്യം ഇതാണ് ! സൂരാജ് പറയുന്നു !

പൃഥ്വിരാജൂം സുരാജ് ബെഞ്ഞാറുമൂടും ഒന്നിച്ചപ്പോൾ മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ മാത്രാമാണ് ഉണ്ടായത്. ആദ്യം ഇവർ ഒന്നിച്ച ഡ്രൈവിംഗ് ലൈസെൻസ് മികച്ച വിജയം നേടിയിരുന്നു. ശേഷം ഇപ്പോഴിതാ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം ജന ഗണ മന മികച്ച അഭിപ്രായം നേടി മുന്നേറുന്നു. പൃഥ്വിയും സസുരാജൂം മത്സരിച്ച് അഭിനയിച്ച ചിത്രം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ പൃഥിയെ കുറിച്ച് സുരാജ് പറഞ്ഞ ചില കാര്യങ്ങളാണ്ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് എന്ന നടനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ചും നെടുനീളന്‍ ഡയലോഗുകള്‍ ഒരൊറ്റ വായനകൊണ്ട് മനഃപാഠമാക്കുന്ന രീതിയെ കുറിച്ചുമാണ് സുരാജ് പറയുന്നത്. കൂടാതെ പൃഥ്വിയുടെ ആ കഴിവിന് പിന്നിലുള്ള രഹസ്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു.. സുരാജിന്റെ വാക്കുകൾ ഇങ്ങനെ, നല്ല തമാശ മനസിലാകുന്ന, തമാശ പറയുന്ന ആളാണ് രാജു. പിന്നെ ഞാന്‍ അദ്ദേഹത്തില്‍ കണ്ട ഒരു വലിയ പ്രത്യേകതയുണ്ട്. ഡ്രൈവിങ് ലൈസന്‍സ് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയം. ഗ്രൗണ്ടില്‍ ടെസ്റ്റ് നടക്കുന്ന സമയത്ത് അദ്ദേഹം അദ്ദേഹത്തിന്റെ വണ്ടിയുമായി വരുമ്പോള്‍ അത് പറ്റില്ലെന്നും ഡ്രൈവിങ് സ്‌കൂളിന്റെ വണ്ടി വേണമെന്നും ഞാന്‍ പറയുന്ന ഒരു സീനാണ് എടുക്കാൻ പോകുന്നത്.

അപ്പോൾ എന്റെ കഥാപാത്രം ഇന്ന് ഇനി ടെസ്റ്റ് പറ്റില്ലെന്നും ഉച്ച കഴിഞ്ഞിട്ട് വാ എന്നും ഞാന്‍ പറഞ്ഞ ശേഷം രാജു നടന്നുപോയിട്ട് ഇദ്ദേഹത്തിന്റെ ആരാധകരുടെ അടുത്ത് സംസാരിക്കുന്ന ഒരു സീനുണ്ട്. അതിലെ കുറച്ച് ഡയലോഗുണ്ട്. ഒരു ഏഴെട്ട് പേജുണ്ട്. അവിടെ ആണെങ്കില്‍ ഒരു പത്ത് രണ്ടായിരം പേരെങ്കിലും ഉണ്ട്. സമയം ആണെങ്കിൽ വൈകീട്ട് അഞ്ചര മണിയായിട്ടുണ്ട്. ലൈറ്റ് പോകുന്ന സമയമാണ്. ഈ അവസ്ഥ എല്ലാംകൂടി കണ്ട് ആ സ്ഥാനത്തെങ്കില്‍ അറ്റാക്ക് വന്ന് വീണ് മ,രി,ക്കും. ആ സമയത്ത് പെട്ടെന്ന് കഥാപാത്രത്തിലേക്ക് എത്തുക എന്ന് പറഞ്ഞാല്‍ കുറച്ച് പാടാണ്. ലൈറ്റ് പോകുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടാകും. പക്ഷേ രാജു ഈ ഏഴെട്ട് പേജ് ഡയലോഗ് എടുത്ത് വെച്ചിട്ട് ഒന്നു മറിച്ചുനോക്കി. അപ്പോള്‍ തന്നെ റെഡി എന്ന് പറഞ്ഞ് രാജു അങ്ങോട്ട് കയറി.

 

 

ഇതെങ്ങനെ ഇത്ര പെട്ടെന്ന് ശെരിയാകും എന്ന് ചിന്തിച്ച് നിൽക്കുകയാണ് ഞാൻ, ക്രിപ്റ്റ് നേരത്തെ കൊടുത്തിരുന്നോ എന്നും ഞാന്‍ തിരക്കി, സ്‌ക്രിപ്റ്റ് കുറേ നാള്‍ മുന്‍പ് എപ്പോഴോ വായിച്ചതാണെന്ന് ആരോ പറഞ്ഞു. നമുക്ക് കട്ട് ചെയ്ത് എടുക്കാമെന്ന് സംവിധാനയകന്‍ ജീന്‍ പറഞ്ഞപ്പോള്‍ വേണ്ട വേണ്ട ഒറ്റ ഷോട്ടില്‍ പോകാമെന്നായി പൃഥ്വി. എന്നിട്ട് ഒന്നൂടെ ആ പേജ് മറിച്ചുനോക്കിയ ശേഷം ഒരൊറ്റ അളക്കലാണ്… ആ ഡയലോഗ് മുഴുവന്‍ ഒരു വാക്ക്പോലും തെറ്റാതെ പുള്ളി പറഞ്ഞു..

ഞാൻ ആണെങ്കിൽ ഞെട്ടിദ്ധരിച്ച് നിൽക്കുകയാണ്. അങ്ങനെ ഞാന്‍ ഇതിന് പിന്നില്‍ എന്താണെന്ന് അന്വേഷിച്ചു പോയി. അപ്പോഴാണ് സുകുമാരന്‍ ചേട്ടനെ കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന് ഒരു സ്‌ക്രിപ്റ്റ് കൈയില്‍ കൊടുത്താല്‍ ഒന്ന് വായിച്ച ശേഷം വേണമെങ്കില്‍ അപ്പുറത്ത് നില്‍ക്കുന്ന ആളുടെ ഡയലോഗ് കൂടെ പറഞ്ഞുകൊടുക്കുമായിരുന്നത്രേ. അദ്ദേഹം ഒരു സ്‌കാനര്‍ ആണെന്നാണ് അറിഞ്ഞത്. അപ്പോൾ പിന്നെ രാജുവിന്റെ കാര്യത്തിൽ നമുക്ക് അത്ഭുതമില്ല. ഇതുതന്നെയാണ് ഇപ്പോൾ ജന ഗണ മനയിലും സംഭവിച്ചത്. ഞെട്ടിപ്പോകും നമ്മള്‍, മലയാളത്തിന്റെയല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ ഹീറോയാണ് പൃഥ്വിരാജെന്ന് നിസ്സംശയം പറയാം, സുരാജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *