മമ്മൂട്ടിയുടെ ശത്രു എന്നും മമ്മൂട്ടി തന്നെയാണ് ! എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെ അല്ല ! അത് പകര്‍ന്നാട്ടമല്ല എരിഞ്ഞിട്ടാമായിരുന്നു ! ജോൺ പോൾ പറയുന്നു !

മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാ കൃത്തുക്കളിൽ ഒരാളാണ് ജോൺ പോൾ. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാള സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. സിനിമ രംഗത്തെ സാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.

അദ്ദേഹം ഇപ്പോൾ മലയാളത്തിലെ താര രാജാക്കന്മാരായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇരുവർക്കും ഒപ്പം പ്രവർത്തിച്ചിട്ടുള്ള ആളുകൂടിയാണ് ജോൺ. അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ, സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടേതായി നമുക്ക് എടുത്ത് പറയാൻ കഴിയും. അതിലൊന്നാണ് അമരത്തിലെ അച്ചൂട്ടി എന്നാണ് ജോണ്‍ പോള്‍ പറയുന്നത്. പക്ഷേ തനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ആണ്. അന്നോളം കണ്ട മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ബാലന്‍ മാഷ്. അമ്മയുടെ വിഷം നിറച്ച ഉരുളകള്‍ക്ക് വേണ്ടിയുള്ള ബാലന്‍ മാഷിൻ്റെ കാത്തിരിപ്പ് ഒരിക്കലും മനസ്സില്‍ നിന്ന് മായുന്നില്ലന്നു അദ്ദേഹം പറയുന്നു.

പലതും പറയാതെ തന്നെ അദ്ദേഹം ഒരു ചെറിയ മൂളലിലൂടെയും കണ്ണുകളുടെ ചെറിയ ചലനങ്ങളിലൂടെയും,  ശരീര ഭാഷയിലൂടെയും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരു നടൻ അത് മമ്മൂട്ടിയാണ്.  അത് അയാൾക്ക് മാത്രമേ കഴിയൂ. പക്ഷെ മമ്മൂട്ടിയുടെ ശത്രു എന്നും മമ്മൂട്ടി തന്നെയാണ്. ഇപ്പോള്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ സ്വയം വെല്ലുവിളി ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുകയാണെങ്കില്‍ ഇനിയും എത്രയോ പതിറ്റാണ്ടുകള്‍ ഈ നടനായി കാത്തിരിക്കുന്നുണ്ട് എന്നും ജോൺ പോൽ അഭിപ്രായപെടുന്നു.

അതെ സമയം മോഹൻലാൽ ഒരു സംവിധായകനു ഒരുപാട് സ്വാതന്ത്ര്യം നല്‍കുന്ന ഒരു നടനാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഭരതത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന്‍ എന്ന കഥാപാത്രം,  അത്  അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച മികച്ച കഥാപാത്രമാണ്. യഥാര്‍ഥ്യത്തില്‍ നിന്നും പാടേ അകന്ന് ഒരു പ്രത്യേക കഥാപാത്രമാണ് കല്ലൂര്‍ ഗോപിനാഥന്‍. ഒരു എഴുത്തുകാരനും സംവിധായകനും എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി അത് അതേപോലെ തന്നെ നല്‍കാന്‍ കഴിവുള്ള നടന്‍ മോഹന്‍ലാല്‍ മാത്രമാണ്. ഭരതം പോലുള്ള ചിത്രത്തിലെ മോഹന്‍ലാലിൻ്റെ അഭിനയം പ്രേക്ഷകരെ മോഹിപ്പിക്കുകയാണ്. അത് പകര്‍ന്നാട്ടമല്ല എരിഞ്ഞിട്ടാമായിരുന്നു എന്നാണ് ജോണ്‍ പോള്‍ അന്ന് പറയുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *