മലയാള സിനിമയുടെ ആദ്യ സൂപ്പർ ഹീറോ ഓർമ്മയായിട്ട് ഇന്നേക്ക് 43 വർഷങ്ങൾ !’ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടത്തെ മണ്ണ് ആരാധകർ വാരിക്കൊണ്ടുപോയി !

ഒരു വക്കിൽ പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയാത്ത അതുല്യ പ്രതിഭ കൃഷ്ണൻ നായർ എന്ന ജയൻ. ഇന്നും പകരം വെക്കാനില്ലാത്ത അഭിനയ മികവ്, ഓർമകളിൽ അങ്ങനെതന്നെ നിലകൊള്ളുന്ന അതുല്യ നടൻ. ജയൻ എന്ന പേര് പുതുതലമുറയിൽ പോലും ആവേശമാണ്. അദ്ദേഹം ഒരു നേവി ഓഫീസർ ആയിരുന്നു. ഏകദേശം 120 ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ എന്തിനും തയാറാകുന്ന ഒരു മികച്ച കലാകാരനും കൂടിയാണ് ജയൻ.

ഇന്ന് ആ  അനുഗ്രഹീത കലാകാരൻ  ഓർമ്മയായിട്ട് 43 വർഷം. മലയാള സിനിമയുടെ ആദ്യ ആക്ഷൻ ഹീറോ, അദ്ദേഹത്തിന്റെ പല സൂപ്പർ ഹിറ്റ് ഡയലോഗുകളും ഇന്നും ഹിറ്റാണ്. വളരെ പേരുകേട്ട തറവാട്ടിലെ അച്ഛന്റെമകനാണ്  കൃഷ്ണൻ നായർ എന്ന ജയൻ. കൊല്ലം തേവള്ളി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്,തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവായിരുന്ന മാധവവിലാസം വീട്ടിൽ മാധവൻപിള്ള. മാതാവ് ഓലയിൽ ഭാരതിയമ്മയായിരുന്നു. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 1974 ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

അക്കാലത്ത് അദ്ദേഹത്തിന്റെ മരണം തന്നെ ഒരു കോളിളക്കം ശ്രിട്ടിച്ചവയാണ്, 1980 ലെ ഒരു നവംബർ 16 നാണ് കോളിളക്കം സിനിമയുടെ സാഹസികമായ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ചായിരുന്നു ജയന്റെ അകാലത്തിലുള്ള മരണം. മരണത്തിന് ശേഷവും ഇന്നും ജയൻ മലയാളികളുടെ മനസിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നു. അന്ന് മുളങ്കാടകം ജയന്റെ ചിത കത്തിത്തീരുന്നതിന് മുൻപ് ആരാധകർ അവിടുത്തെ മണ്ണ് വാരികൊണ്ടുപോയിരുന്നു എന്നാണ് പ്രശസ്ത ഫോട്ടോഗ്രാഫർ രമേഷ് കുമാർ ജയനെ കുറിച്ച് പറഞ്ഞത്.

അദ്ദേഹത്തിന്റെ മ,ര,ണ,ത്തി,ന് കണ്ട ആരാധകരുടെ ആ കൂട്ടം ഇന്നും മറക്കാൻ കഴിയുന്നവയല്ല. പിന്നെയും കുറേ ദിവസത്തേക്ക് ജയന്റെ വീട് കാണാൻ ആരാധകർ വന്നു. ആ വീടിന് മുന്നിൽനിന്ന് ഫോട്ടോ എടുക്കണം അവർക്ക്. ജയന്റെ വീടിനടുത്തുള്ള തെങ്ങിൽ ചാരിനിന്ന് ഫോട്ടോ എടുക്കണം. ജയൻ നട്ട തെങ്ങ് എന്നരീതിയിൽ എത്ര ഫോട്ടോയാണ് പലരും എടുത്തത് എന്നും രമേഷ് കുമാർ ഓർക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *