ലാലിനോടുള്ള പ്രേമത്തിൽ ഇപ്പോഴും ഒരു തരി കുറവില്ല ! പ്രേമം മൂത്ത് സുചിത്രേച്ചേച്ചിയെ കൊ,ല്ലാന്‍ നടന്ന ഷിമ്മീസുകാരി ! കുറിപ്പ് വൈറലാകുന്നു !

മലയാള സിനിമയുടെ ഹരമാണ് നടൻ മോഹൻലാൽ. അദ്ദേഹം ഒരുപാട് സിനിമകൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കലാഘട്ടങ്ങൾ ഒരുപാട് മുന്നോട്ട് പോകുന്നെങ്കിലും മോഹൻലാൽ എന്ന നടനോടുള്ള മലയാളികളുടെ ആരാധനക്ക് ഒരു മാറ്റവും ഇല്ല. അത് ദിനം പ്രതി അത് കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. ഒരു സമായത്ത് അദ്ദേഹം ഭർത്താവായി വരും എന്നാഗ്രഹിച്ച ഒരുപാട് ആരാധികമാർ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്നും പ്രണയ നായകനായി തിളങ്ങി നിൽക്കുന്ന മോഹൻലാൽ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് എഴുത്തുകാരി  ഇന്ദു മേനോൻ പങ്കുവെച്ച രസകരമായ കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

കുറിപ്പിൽ മോഹൻലാലിൻറെ കാമുകിമാരെ കുറിച്ചാണ് ഇന്ദു പറയുന്നത്. കേരളത്തിലെ കാമുകിമാര്‍ ലാലിനെ എന്നാണ് വെറുതെ വിടുക….. എന്ന് ചോദിച്ച്‌ കൊണ്ടാണ് എഴുത്ത് അവസാനിക്കുന്നതും. കുറിപ്പിൽ പറയുന്നത് ഇങ്ങനെ….  മോഹൻലാലിൻറെ ആ കാമുകിയുടെ പേര് ഞാൻ ഒരിക്കലും പറയില്ല, പറഞ്ഞാൽ അവളുടെ ഭർത്താവ് അറിയും, അച്ഛനും ചേട്ടനും അറിയും… അവളെ പെണ്ണുകാണാൻ ചെറുക്കൻ കൂട്ടർ വന്ന് നിൽക്കുമ്പോൾ അവൾക്ക് അവരെ ആരെയും ഇഷ്ടപ്പെട്ടില്ല.

അച്ഛനും ചേട്ടന്മാരും ചേർന്ന് അവളെ പൊതിരെ തല്ലി… പറയടി ഏതവൻ ആടി നിന്റെ മനസ്സിൽ. അടികൊണ്ടുകൊണ്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു ലാലേട്ടൻ… നാട്ടിലോ വീട്ടിലോ അന്നുവരെ കേള്‍ക്കാത്ത ലാല്‍ എന്ന ചെറുപ്പക്കാരന്‍. അവളുടെ വീട്ടുകാര്‍ അമ്പരന്നു. അവളുടെ അച്ഛൻ ഇടക്ക് കയറി ഏത് ലാൽ… പ്രണയപരവശയായി അവൾ പറഞ്ഞു മോഹൻലാൽ…. ഇതെല്ലം കേട്ട് ഏഴാം ക്ലാസുകാരിയായ ഞാനും അവിടെ ഉണ്ടായിരുന്നു….

ഇതെല്ലാം കേട്ട്  ഞാനും കൂട്ടുകാരി ബിന്ദുവും ഞെട്ടലോടെ പരസ്പരം നോക്കി. ഭാഗ്യം മമ്മൂട്ടിയെ പറഞ്ഞില്ലല്ലോ. മിണ്ടാത്തതെന്തെ കിളിപ്പെണ്ണേ’ എന്നു പാടിയ വിഷ്ണുലോകത്തിലെ തെരുവുസര്‍ക്കസ്സുകാരനെയായിരുന്നു ബിന്ദുവിനിഷ്ടം. എനിക്ക് താളവട്ടത്തിലെ പ്രാന്തൂസിനെയും. ‘ഐ ലവ് യൂ മൈ മോഹന്‍ലാല്‍’ എന്നു പറഞ്ഞ് മമ്മൂട്ടിയുടെ പോസ്റ്ററില്‍ നിത്യം ചുംബിച്ചിരുന്ന എന്റെ അനുജത്തി അമ്മുക്കുട്ടിയെയും ഞാൻ ഒരുക്കുന്നു. സുചിത്രയെ വിവാഹം ചെയ്യാന്‍ പോകുന്ന വാര്‍ത്തയറിഞ്ഞ് കുശുമ്പ് കുത്തിയെങ്കിലും എനിക്കൊപ്പം ബിന്ദുവും പൊട്ടിച്ചിരിച്ചു. അഴിമുലഞ്ഞ മുടിയും മുഷിഞ്ഞ കുപ്പായവുമിട്ട് കട്ടിലില്‍ ഒരുദിവസം മുഴുവന്‍ അവള്‍ കമിഴ്ന്നുകിടന്ന് കരഞ്ഞത് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.

പ്രത്യേകരീതിയില്‍ ചുണ്ടു വിടര്‍ ത്തിയാണ് അന്നയാള്‍ നിഷ്‌കളങ്കമായി പുഞ്ചിരിച്ചിരുന്നത്. ആ ചിരിയിൽ മയങ്ങാത്ത പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. അവരിൽ പലരും ലാലേട്ടൻ ആണെന്ന് സങ്കൽപ്പിച്ച് മറ്റു പലരെയും വിവാഹം കഴിച്ച് മക്കൾക്ക് പ്രണവ് എന്നും വിസ്മയ എന്നും പേരുമിട്ടു. വീണ്ടും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലാലേട്ടനെ പ്രേമിക്കുന്ന ഓരോ പെണ്‍കുട്ടികളെ ഞാന്‍ കണ്ടു. ഭ്രാന്തികളായ ആരാധികമാര്‍. ഞാനും പലപ്പോഴും മോഹന്‍ലാലിനെ നേരിട്ടു കണ്ടു. കുട്ടിക്കാലത്ത് ലാലേട്ടനെ പ്രേമിച്ച, സുചിത്രേച്ചേച്ചിയെ കൊല്ലാന്‍ നടന്ന ഷിമ്മീസുകാരി പെണ്‍കുട്ടികളെ പറ്റി ഞാന്‍ പക്ഷേ, ഒന്നും പറഞ്ഞതേയില്ല… എന്റെ ദൈവമേ എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുക……

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *