അന്ന് മാത്രമാണ് ഇച്ചാക്ക കരഞ്ഞുകണ്ടത്, പൊട്ടിക്കരയുകയായിരുന്നു ! ഞങ്ങൾ സഹോദരങ്ങൾക്ക് ഒരു വിഷമം ഉണ്ടെങ്കിൽ ആ നിമിഷം അവിടെ അദ്ദേഹത്തെ കരുതൽ എത്തും ഇബ്രാഹിം കുട്ടി !

മലയാള സിനിമയുടെ സ്വന്തം നടനാണ് മമ്മൂക്ക എന്ന മുഹമ്മദ് കുട്ടി. അദ്ദേഹം ഒരു അഭിനേതാവ് എന്നതിനപ്പുറം കുടുംബത്തിന് എല്ലാമെല്ലാമായ ഒരു ഗൃഹനാഥൻ കൂടിയാണ്. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഇബ്രാഹിം കുട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ.. ഓർത്തഡ‍ോക്സ് കുടുംബമായിരുന്നു. മതപരമായ കാര്യങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. പക്ഷെ സിനിമ കാണുന്നതിനോ ഉത്സവം കാണുന്നതിനോ എതിർപ്പുണ്ടായിരുന്നില്ല.

ഞങ്ങൾ വളരെ സ്നേഹത്തോടെ സ്വന്തന്ദ്ര്യത്തോടെ  ഇച്ചാക്ക എന്ന് വിളിക്കുന്ന അദ്ദേഹം ഞങ്ങൾ സഹോദരങ്ങളുടെ ഒരു ധൈര്യമാണ്. ഞങ്ങളെ സേഫ് ആക്കുന്നു. പക്ഷെ എപ്പോഴും വിളിക്കുന്നവരല്ല ഞങ്ങൾ. ചിലപ്പോൾ വർഷത്തിൽ ഒരിക്കലായിരിക്കും വിളിക്കുക. അതും അങ്ങോട്ട് വിളിക്കില്ല. പുള്ളി ഇങ്ങോട്ട് എന്തെങ്കിലും കാര്യം പറയാൻ വേണ്ടി വിളിക്കുന്നതായിരിക്കും. ചിലപ്പോൾ ചീത്ത പറയാനായിരിക്കുമെന്നും അദ്ദേഹം ഏറെ തമാശയോടെ പറയുന്നു.

ഇത്രയും കാലത്തെ ഈ ജീവിതത്തിനിടക്ക്  ഇച്ചക്കയെ ഏറ്റവും കൂടുതൽ വിഷമിച്ച് കണ്ടത് ബാപ്പ മരിച്ച സമയത്താണ്. ഞങ്ങളുടെ ഉപ്പ ഞങ്ങൾ എല്ലാവരോടും വളരെ ഫ്രണ്ട്ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണ്. ബാപ്പ പെട്ടെന്ന് മ,രി,ച്ച,പ്പോൾ വല്ലാത്ത ഷോക്കായി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു, ബാപ്പ മരിച്ചു, ഇനി മുതൽ നമ്മളാണ് ബാപ്പമാർ, മക്കളെന്ന സ്ഥാനം പോയെന്ന്. അതെപ്പോഴും മനസ്സിലുണ്ട്. അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞ് കണ്ടത്. ബാപ്പ മ,രി,ച്ച സമയത്ത് ഇച്ചാക്ക പൊട്ടിക്കരഞ്ഞുപോയി.

കുടുംബത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് ജീവിതത്തിൽ ഏറെ തിരിച്ചടികളും പരാജയങ്ങളും നേരിടേണ്ടി വന്നിട്ടുള്ളത് എനിക്കായിരുന്നു. ഞാൻ വ്യക്തിപരമായി അങ്ങനെ ഒരു സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കിയ ആളല്ല. പഠനമൊക്കെ കഴിഞ്ഞ് കുറച്ച് നാൾ ഗൾഫിലായിരുന്നു പിന്നെ നാട്ടിലെത്തി തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. മുപ്പത് വര്‍ഷമായി അവിടെയാണ് താമസം. കുടുംബത്തെയും കൂട്ടി വാടക വീടുകൾ മാറി മാറിയുള്ള ജീവിതം, എല്ലാം രീതിയിലും ഞാൻ ആകെ തകർന്ന് നിന്ന അവസ്ഥയിലാണ് ഇച്ചാക്കയുടെ കരുതലും സ്സ്നേഹവും തേടിവരുന്നത്.

എന്റെ അവസ്ഥ അറിഞ്ഞ അദ്ദേഹം എനിക്ക്, തൃപ്പൂണിത്തുറയിൽ തന്നെ സ്വന്തമായൊരു വീട് വാങ്ങി നൽകി. അവിടെയാണ് ഈ കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ താമസിക്കുന്നത്. ഒരു ജന്മം പറഞ്ഞാലും തീരാത്ത അത്ര നന്ദിയും സ്നേഹവും എനിക്ക് എന്റെ ഇച്ചാക്കയോടുണ്ട് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *