ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ ഇവിടെയുള്ള പല പ്രമുഖ നടന്മാരുടെയും കുടുംബം തകരും ! ഷമ്മി തിലകന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ പെരുന്തച്ചൻ ആയിരുന്നു നടൻ തിലകൻ.  പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. ഒരു നടൻ എന്നതിലുപരി പല ശക്തമായ തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുകളും കൂടാതെ അദ്ദേഹം കൈകൊണ്ട ശക്തമായ തീരുമാനങ്ങൾ കൊണ്ടും അദ്ദേഹം മലയാള സിനിമ ലോകത്ത് ഏറെ അടിച്ചമത്തപ്പെട്ടിരുന്നു. അച്ഛന്റെ അതേ പാത പിന്തുടരുന്ന മകൻ ഷമ്മി തിലകനും മുഖം നോക്കാതെ പല കാര്യങ്ങളും തുറന്ന് പാറയാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷമ്മി തിലകൻ പങ്കുവെച്ച ഒരു കുറിപ്പും അതുമായി ബന്ധപ്പെട്ട് ആരാധകരുമായി നടന്ന ചില സംഭാഷണങ്ങളുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ സർക്കാർ നടത്തിയ ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ സംഘടനകൾക്കും സ്വാഗതം ഉണ്ടായിരുന്നു. അത്തരത്തിൽ ‘അമ്മ സംഘാടനയേ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കാൻ എത്തിയത് ഇടവേള ബാബുവും, നടൻ സിദ്ധിക്കും, മണിയൻ പിള്ള രാജുവുമായിരുന്നു.

ഇതിനെ പരിഹസിച്ചുകൊണ്ട് ഷമ്മി തിലകൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം.. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ.. സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്. ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും, പ്രവചിക്കാമോ, (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ  പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)’ എന്നായിരുന്നു ആ കുറിപ്പ്.

ഇതിനു പിന്നാലെ നിരവധി പേര് കമന്റിലൂടെ ഷമ്മിയോട്‌ പല സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. ആ കൂട്ടത്തിൽ ഒരാൾ ചോദിച്ചു.  ‘ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന് തിലകൻ സാറിനോട് അഭിമുഖത്തിൽ ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർമ്മ വരുന്നു: “ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും.. അതുകൊണ്ട് തന്നെ തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ” എന്നായിരുന്നു’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിനു മറുപടിയായി ഷമ്മി തിലകൻ കുറിച്ച വാക്കുകൾ ഇങ്ങനെ..  ‘എന്നാൽ, അവസാന നാളുകളിൽ അദ്ദേഹം അതിനുള്ള തയ്യാറെടുപ്പിൽ തന്നെയായിരുന്നു. കുറച്ച് എഴുതിയിരുന്നു. യാത്രയിലെല്ലാം അതിൻ്റെ ഫയലുകൾ കൊണ്ടുനടന്നിരുന്നു. എന്നാൽ, മരിക്കുന്നതിന് ഒരാഴ്ചമുമ്പ് ആ രേഖകളെല്ലാം ഏതോ ‘അജ്ഞാതകേന്ദ്ര’ത്തിലേക്ക് ചില തൽപരകക്ഷികൾ ഒളിച്ചുകടത്തി.’ എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.

ഷമ്മിയുടെ ഈ വാക്കുകൾ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്. ദിലീപ് വിഷമാണ് അത് കാലം തെളിയിക്കുമെന്നും, സിനിമ സംഘടനാ ഒരു മാഫിയക്ക് സമാനമായ പ്രവർത്തികളാണ് ചെയ്യുന്നത് എന്നും തുടങ്ങുന്ന പല കാര്യങ്ങളും അന്ന് തുറന്ന് പറഞ്ഞ ആളുകൂടിയാണ് തിലകൻ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *