‘മോഹൻലാലിൻറെ ഒരൊറ്റ പടം മതി ഇതെല്ലം മാറി മറിയാൻ’ ! തുടർച്ചയായി പത്ത് സിനിമകൾ പരാജയപ്പെട്ടാലും എത്രയൊക്കെ വിമർശനങ്ങളും പഴിയും അതിന്റെ പേരിൽ കേൾക്കേണ്ടി വന്നാലും ഒരൊറ്റ പടം മതി ! സിദ്ദിഖ് പറയുമ്പോൾ !

ഏറെ നാളത്തെ പരാജയത്തിന് ശേഷം ഒരു മോഹൻലാൽ ചിത്രം ഏറെ കൈയ്യടിനേടിയത് ‘നേര്’ എന്ന ജിത്തു ജോസഫ് ചിത്രമായിരുന്നു. ദൃശ്യം എന്ന സിനിമക്ക് ശേഷം ബോക്സ് ഓഫീസിലും പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ച് ചിത്രം പ്രദർശനം തുടരുന്നതിനിടെ, ‘മലൈക്കോട്ടൈ വാലിബനും’ ചർച്ച ആകുകയാണ്. എന്നാൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ ഇരുത്തികൊണ്ട് തന്നെ നടൻ സിദ്ദിഖ് പറഞ്ഞ വാക്ക് ഇങ്ങനെ ആയിരുന്നു, “തുടർച്ചയായി മോഹൻലാലിന്റെ പത്ത് സിനിമകൾ പരാജയപ്പെട്ടാലും എത്രയൊക്കെ വിമർശനങ്ങളും പഴിയും അതിന്റെ പേരിൽ കേൾക്കേണ്ടി വന്നാലും ഒരൊറ്റ പടം മതി, ഇതെല്ലം മാറി മറിയാൻ”, എന്നായിരുന്നു…

ആ വാക്കുകളാണ് നേര് സിനിമയുടെ വിജയത്തിൽ നമ്മൾ കണ്ടത്. അതുപോലെ തന്നെ ഏറെ പ്രതീക്ഷ നൽകുന്ന മോഹൻലാൽ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വാലിബൻ. ഈ ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി ഇരുപത്തി നാല് ദിവസം മാത്രമാണ് ബാക്കി. നേരിന്റെ വൻ വിജയം മോഹൻലാൽ ആവർത്തിക്കുന്ന ചിത്രമാകും ഇതെന്നാണ് വിലയിരുത്തലുകൾ.

അതുപോലെ മോഹൻലാലിനെ കുറിച്ചുള്ള ഒരു കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ഈ മനുഷ്യനൊക്കെ അദ്ദേഹത്തിന്റെ യങ് ചോക്ലേറ്റ് ബോയ് സമയത്തു ചെയ്ത ആ ചമ്മലോ, നാണമോ, അനുരാഗമോ, വില്ലത്തരമോ, വിരഹമോ ഒക്കെ ഇക്കാലത്തെ മുൻ നിര യുവതാരങ്ങളായ പ്രിഥ്വിയോ ഫഹദോ ഇന്ദ്രജിതോ എന്തിനു മറ്റു യൂത്തന്മാര്‍ പോലും അവരുടെ ഈ ഗോള്‍ഡന്‍ ടൈമില്‍ പോലും ആ ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ആണ് മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ ആഴം മനസ്സിലാവുക. അറബിയും ഒട്ടകത്തിലെ മാധവന്‍ നായരുടെ അവസാന ഭാഗത്തിലെ രംഗം മാത്രം മതി, 50 കടന്ന ഈ പ്രായത്തില്‍ പോലും ഇങ്ങേര്‍ക്ക് ചമ്മലോക്കെ നിഷ്പ്രയാസം സാധിച്ചെടുക്കും എന്നു മനസിലാക്കാന്‍.

അ,തുപോലെ എ,ന്തെങ്കിലും ഒന്ന് ഇന്നത്തെ ഈ യൂത്തന്മാരിൽ ഒന്ന് കാണിച്ചുതരാമോ, പൊതുവെ ഈ ന്യൂജന്‍ നായകന്മാരെ പറ്റി കേള്‍ക്കാറുള്ള ഒരു പരാതിയും ഇതുതന്നെയാണ്. പലപ്പോഴും ഒരേ മുഖഭാവം, ആറ്റിറ്റിയൂഡ് ഒക്കെ പല സിനിമകളിലും ആവര്‍ത്തിക്കപ്പെടുന്നു. അപ്പോഴാണ് ഒരേ ഹെയര്‍സ്‌റ്റൈല്‍ വച്ചു പോലും മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്ത വ്യത്യസ്തതയുടെ ആഴം മനസ്സിലാവുന്നത്. കഥാപാത്ര ആവര്‍ത്തനം പലപ്പോഴും തോന്നാറില്ല. തോന്നിക്കാറില്ല. അദ്ദേഹം കപില്‍ ദേവിനെ പോലെ ആണ്. ഒരു പെര്‍ഫെക്ട് ഓള്‍റൗണ്ടര്‍. അതാണ് സത്യം. ഈ നിമിഷംവരെയും ചവിട്ടി നില്‍ക്കുന്ന തട്ടകത്തിൽ ഒരു പകരക്കാരനെപോലും കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസം… എന്നും ആ കുറിപ്പില്‍ യെടുത്ത്പറയുണു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *