മോഹൻലാൽ അസ്സലാക്കുകയാണ് ചെയ്തത്, ഒരു നടനും അതിലേറെ ചെയ്യാനാകില്ല ! പ്രശംസയുമായി യഥാർത്ഥ മണ്ണാറത്തൊടി ജയകൃഷ്ണൻ !

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകളിൽ ഒന്നാണ് മോഹൻലാൽ നായകനായി അതുല്യ പ്രതിഭ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാന തുമ്പികൾ. മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതികൊണ്ട് ക്ലാരയും ജയകൃഷ്‌ണനും ഇന്നും മറ്റുകുറയാതെ മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തെ മനോഹരമായി വർണിച്ചിരിക്കുന്ന ചിത്രം,  ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിലുണ്ടായിട്ടുള്ളവർക്ക് അത്രമേൽ ഹൃദ്യമാണ്. മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ, ക്ലാര, രാധ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. പത്മരാജന്റെ തന്നെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ നോവലിന് ആധാരമായത് തൃശൂരിലെ അഡ്വ. ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതമായിരുന്നു.

എന്നാൽ അടുത്തിടെ സംവിധായകൻ രഞ്ജിത്തിന്റെ ചില പ്രസ്താവനകൾ ‘തൂവാനത്തുമ്പികൾ’ ഇപ്പോൾ ഒരു ചർച്ചക്ക് കാരണമായിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണെന്നും, തൂവാനത്തുമ്പികളി’ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർത്ഥത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സംഭത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യഥാർത്ഥ മണ്ണാറത്തൊടി ജയകൃഷ്ണനായ അഡ്വ. ഉണ്ണിമേനോൻ. മോഹൻലാൽ അസ്സലാക്കുകയാണ് ചെയ്തതെന്ന് ഉണ്ണിമേനോൻ പറയുന്നത്.

അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ, ‘മോഹൻലാൽ അസ്സലാക്കുകയാണ് ചെയ്തത്. ഒരു നടനും അതിലേറെ ചെയ്യാനാകില്ല. കാലങ്ങളായി തൃശ്ശൂരിൽ താമസിക്കുന്ന എനിക്കുപോലും ഇപ്പോഴും ശരിക്കുള്ള തൃശ്ശൂർ ഭാഷാശൈലി അറിയില്ല. അതറിയുന്നവർ ചുരുക്കം. സിനിമയിൽ ടി.ജി. രവിക്കാണ് ഏറ്റവും കൂടുതൽ പറയാനാകുക. ഡബ്ബിങ് സമയത്ത് മോഹൻലാലിന് അസുഖം കാരണം ശബ്ദത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു എന്ന് പത്മരാജൻ അന്ന് പറഞ്ഞിരുന്നു. എന്നാണ് അഡ്വ. ഉണ്ണിമേനോൻ പറയുന്നത്.

അതുപോലെ തന്നെ രഞ്ജിത്തിന്റെ ഈ പരാമർശത്തിൽ മോഹൻലാലും പ്രതികരിച്ചിരുന്നു, നേര്’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ തൃശൂരുകാരനല്ലെന്നും സംവിധായകന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളതെന്നും മോഹൻലാൽ പറയുന്നു. എത്രയോ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ് അത്. തൃശൂരുകാരനല്ലാത്തത് കൊണ്ട് എനിക്ക് അറിയാവുന്ന രീതിയിലല്ലേ അത് പറയാന്‍ പറ്റുകയുള്ളു.

ആ സമയത്ത് ഞാൻ അത് ചെയ്യുമ്പോൾ എനിക്ക് അത് കറക്റ്റ് ചെയ്ത് തരാന്‍ ആളില്ലായിരുന്നു. പത്മരാജന്‍, അദ്ദേഹം തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളായിരുന്നു. അവിടെ ഒരുപാട് സൗഹൃദം ഉള്ള ആളാണ്. തൃശൂരുക്കാരായ ഒരുപാട് ആളുകള്‍ നില്‍ക്കുമ്പോള്‍ ആണ് നമ്മള്‍ സംസാരിക്കുന്നത്. ഒരു പക്ഷെ അന്ന് എന്നെ കറക്റ്റ് ചെയ്യാന്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്” എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *